പ്രതീക്ഷ തകർന്നു. എന്നാലും പ്രതികൾക്ക് വധ ശിക്ഷ ലഭിക്കുന്നതു വരെ പോരാട്ടം തുടരും- ആശാ ദേവി മാധ്യമങ്ങളോട് പറഞ്ഞു. പ്രതികൾക്ക് ജീവിക്കാന്‍ അവകാശമില്ലെന്നും നിയമ സംവിധാനങ്ങൾ തങ്ങളെ നിരാശരാക്കിയെന്നും അവർ വ്യക്തമാക്കി.
also read:നിർഭയ പ്രതികളെ നാളെ തൂക്കിലേറ്റില്ല; മരണവാറണ്ടിന് സ്റ്റേ
നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് വധശിക്ഷയിൽ നിന്ന് രക്ഷപ്പെടുമെന്ന് കുറ്റവാളികളുടെ അഭിഭാഷകർ കോടതിയിൽ വെച്ച് വെല്ലുവിളിച്ചതായും ആശാ ദേവി പറഞ്ഞു.
ഫെബ്രുവരി ഒന്നിന് ആറു മണിക്ക് പ്രതികളുടെ വധ ശിക്ഷ നടപ്പാക്കാൻ മണിക്കൂറുകൾ മാത്രം അവശേഷിക്കുമ്പോഴാണ് ഡൽഹി പാട്യാല ഹൗസ് കോടതിയുടെ ഉത്തരവുണ്ടായത്. ഇനിയൊരു ഉത്തരവുണ്ടാകുന്നതു വരെ വധശിക്ഷ നീട്ടിവയ്ക്കുന്നതായി ജഡ്ജി ധർമേന്ദർ റാണ ഉത്തരവിട്ടു.
advertisement
വധശിക്ഷ നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ട് കേസിലെ പ്രതികളായ അക്ഷയ് കുമാർ, വിനയ് കുമാർ എന്നിവരാണ് ഹർജി നൽകിയത്.
