സഭാ തർക്കം പരിഹരിക്കാൻ എന്നും താല്പര്യപ്പെട്ടിരുന്നുവെന്ന് പാത്രിയർക്കീസ് ബാവാ പ്രധാനമന്ത്രിയോട് വ്യക്തമാക്കി. തർക്കങ്ങൾക്ക് പുറമെ, രാജ്യത്തെ ന്യൂനപക്ഷ വിഭാഗങ്ങളിലെ പിന്നാക്കക്കാരുടെ അവകാശ സംരക്ഷണത്തെക്കുറിച്ചും ന്യൂനപക്ഷങ്ങൾക്ക് നേരെയുള്ള ആക്രമണങ്ങളെക്കുറിച്ചും ബാവാ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ട്വന്റി20 പാർട്ടി പ്രസിഡന്റ് സാബു എം. ജേക്കബ്, ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവാ എന്നിവരും ബാവായോടൊപ്പമുണ്ടായിരുന്നു.
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചർച്ചകളാകാമെന്നാണ് ഓർത്തഡോക്സ് സഭയുടെ നിലപാട്. എന്നാൽ, യോജിച്ചുപോകാൻ കഴിയാത്ത സാഹചര്യത്തിൽ പള്ളികളിലെ ഭൂരിപക്ഷം കണക്കിലെടുത്ത് രണ്ട് സഹോദരസഭകളായി പിരിയാമെന്ന നിലപാടിലാണ് യാക്കോബായ സഭ. സഭാ കേസിൽ സുപ്രീം കോടതി വിധി എല്ലാ പള്ളികൾക്കും ബാധകമാണോ എന്ന കാര്യം പരിശോധിക്കാൻ സുപ്രീം കോടതി നിലവിൽ ഹൈക്കോടതിയോട് നിർദ്ദേശിച്ചിരിക്കുകയാണ്.
advertisement
