കാനഡ, ഫ്രാന്‍സ്, യു.എസ്., യു.കെ., ജര്‍മനി, ജപ്പാന്‍, ഇറ്റലി എന്നീ ഏഴു വികസിത രാജ്യങ്ങളോടൊപ്പം യൂറോപ്യന്‍ യൂണിയനും ഉച്ചകോടിയിൽ പങ്കെടുക്കും. ജൂൺ 13 മുതൽ 15 വരെ ഇറ്റലിയിലെ അപുലിയയിലുള്ള ബോർഗോ എഗ്നാസിയ റിസോർട്ടിലാണ് ജി 7 ഉച്ചകോടി ചേരുക. റഷ്യ -യുക്രൈൻ യുദ്ധവും ഇസ്രായേല്‍-ഗാസ സംഘർവും ഉൾപ്പെടെയുള്ള ആഗോള വിഷയങ്ങൾ ഉച്ചകോടിയില്‍ ചർച്ചയാകുമെന്നാണ് സൂചന.
കൂടാതെ ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും പ്രതീക്ഷിക്കുന്നു. " ജി 7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പ്രസിഡന്റ് ജോ ബൈഡൻ കൂടിക്കാഴ്ച നടത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇരുവരും തമ്മില്‍ കണ്ടുമുട്ടാൻ സാഹചര്യങ്ങള്‍ ഉണ്ടാകുമെന്നാണ് ഞങ്ങൾ കരുതുന്നത് " യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ പറഞ്ഞു.
advertisement
പ്രധാനമന്ത്രി മോദി തുടർച്ചയായി അഞ്ചാം തവണയാണ് ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. മുൻപ് പത്ത് ജി 7 ഉച്ചകോടികളില്‍ ഇന്ത്യ പങ്കെടുത്തിട്ടുണ്ട്. നിർമ്മിത ബുദ്ധി (AI ), ഊർജം, ആഫ്രിക്ക, മെഡിറ്ററേനിയൻ എന്നിവയെക്കുറിച്ചുള്ള ചർച്ചകള്‍ക്കായുള്ള പ്രത്യേക സെഷനിലും അദ്ദേഹം പങ്കെടുക്കും.
തന്റെ മങ്ങലേറ്റ രാജ്യാന്തര പ്രതിച്ഛായ വീണ്ടെടുക്കാനാണ് മോദി ഈ വർഷത്തെ ജി 7 ഉച്ചകോടിയിൽ പങ്കെടുക്കാൻ ഇറ്റലിയിലേക്ക് പറക്കുന്നതെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിമർശിച്ചു.