TRENDING:

ദീപാവലി സമ്മാനമായി GST പരിഷ്‌കരണം, നികുതിഭാരം കുറയും; സ്വകാര്യമേഖലയിൽ ജോലിനേടുന്ന യുവാക്കൾക്ക് 15,000 രൂപ; പ്രധാനമന്ത്രിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ‌

Last Updated:

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗര്‍ യോജന എന്നാണ് പദ്ധതിയുടെ പേര്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനപ്രസംഗത്തില്‍ ജിഎസ്ടി പരിഷ്‌കരണം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ദീപാവലി സമ്മാനമായി ജിഎസ്ടി പരിഷ്‌കരണമുണ്ടാകുമെന്നാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ജിഎസ്ടിയില്‍ അടുത്തതലമുറ മാറ്റങ്ങള്‍ കൊണ്ടുവരികയാണെന്നും ഇത് നികുതിഭാരം കുറയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാര്‍ നല്‍കേണ്ട നികുതി ഗണ്യമായി കുറയും. ഇത് ചെറുകിട വ്യവസായങ്ങള്‍ക്കും ഉപകാരപ്രദമാകും. നിത്യോപയോഗ സാധനങ്ങളുടെ വിലകുറയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്ര മോദി
പ്രധാനമന്ത്രി നരേന്ദ്ര മോദി
advertisement

യുവാക്കള്‍ക്കായി ഒരുലക്ഷം കോടി രൂപയുടെ പദ്ധതിയും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. പ്രധാനമന്ത്രി വീക്ഷിത് ഭാരത് റോസ്ഗര്‍ യോജന എന്നാണ് പദ്ധതിയുടെ പേര്. ഈ പദ്ധതിയനുസരിച്ച് സ്വകാര്യമേഖലയില്‍ ആദ്യമായി ജോലിയില്‍ പ്രവേശിക്കുന്ന യുവാക്കള്‍ക്ക് സര്‍ക്കാരില്‍നിന്ന് 15,000 രൂപ ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കുന്ന കമ്പനികളെ പ്രോത്സാഹിപ്പിക്കും. ഈ പദ്ധതിയിലൂടെ ഏകദേശം 3.5 കോടി പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ഇതും വായിക്കുക: 'ആണവഭീഷണിക്ക് മുന്നിൽ‌ വഴങ്ങില്ല; സിന്ധുനദീജല കരാറിൽ പുനരാലോചനയില്ല; ഡോളറിനെയും പൗണ്ടിനെയും ആശ്രയിക്കേണ്ട': സ്വാതന്ത്ര്യദിന പ്രസംഗത്തിൽ ‌പ്രധാനമന്ത്രി

advertisement

2017-ൽ അവതരിപ്പിച്ച ചരക്ക് സേവന നികുതി, ലളിതവൽക്കരണത്തിനും നിരക്ക് യുക്തിസഹീകരണത്തിനുമുള്ള ആവർത്തിച്ചുള്ള ആഹ്വാനങ്ങൾ വ്യവസായ, സംസ്ഥാന സർക്കാരുകളിൽ നിന്ന് ഒരുപോലെ നേരിടേണ്ടി വന്നിട്ടുണ്ട്. ഉത്സവ സീസണിന് മുന്നോടിയായി ജിഎസ്ടി കൗൺസിലിൽ ചർച്ചകൾക്ക് വേദിയൊരുക്കാൻ പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വേദിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നു. അടിസ്ഥാന സൗകര്യ വികസനം, ഉൽപ്പാദന മുന്നേറ്റം, 2047 ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കാനുള്ള പ്രതിജ്ഞാബദ്ധത എന്നിവയെക്കുറിച്ചും മോദി പ്രസംഗത്തിൽ പരാമർശിച്ചു.

ആണവായുധം കാട്ടി പാകിസ്ഥാൻ ഇന്ത്യയെ വിരട്ടേണ്ടെന്നും ഓപ്പറേഷൻ സിന്ദൂറിനുശേഷം പാകിസ്ഥാന് ഉറക്കം നഷ്ടപ്പെട്ടെന്നും മോദി പറഞ്ഞു. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ ചുട്ടമറുപടി നൽകി. ഇന്ത്യൻ സേനയ്ക്ക് സർക്കാർ പൂർണ സ്വാതന്ത്ര്യം നൽകി. തന്ത്രവും ലക്ഷ്യവും ആക്രമണത്തിന്‍റെ സമയവും സൈന്യമാണ് തീരുമാനിച്ചത്. സങ്കൽപ്പിക്കാനാവാത്ത കാര്യമാണ് സൈന്യം ചെയ്തത്. ശത്രുവിന്‍റെ മണ്ണിലേക്ക് നൂറുകണക്കിന് കിലോമീറ്ററുകളോളം കടന്നുകയറി ഭീകരരുടെ ആസ്ഥാനം തകർത്തു. പാകിസ്ഥാനിലെ നാശം വളരെ വലുതായിരുന്നു.

advertisement

സിന്ധുനദി ജല കരാറിൽ പുനരാലോചനയില്ലെന്നും രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ലെന്നും മോദി ആവർത്തിച്ചു. ഭീകരരെയും അവരെ പിന്തുണക്കുന്നവരെയും ഇന്ത്യ വേർതിരിച്ച് കാണില്ല. അയൽരാജ്യത്ത് നിന്ന് ഭാവിയിൽ എന്തെങ്കിലും അനിഷ്ടസംഭവങ്ങൾ ഉണ്ടായാൽ കടുത്ത തിരിച്ചടി നൽകും. രാജ്യം സ്വയം പര്യാപ്തത നേടി കഴിഞ്ഞു. ഏത് ഭീഷണിയും നേരിടാൻ രാജ്യം തയാറാണ്. ഇന്ത്യയുടെ ആയുധബലം ശത്രുവിനെ അമ്പരപ്പിച്ചെന്നും മോദി കൂട്ടിച്ചേർത്തു.

രാജ്ഘട്ടിലെത്തി ഗാന്ധിസമാധിയിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് മോദി ചെങ്കോട്ടയിൽ എത്തിയത്. ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനമായ ഡൽഹിയിലും രാജ്യമെങ്ങും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

advertisement

Summary: In his I-Day speech, PM Modi said the next-gen GST reforms will make life easier for the common man and strengthen the economy, calling it a Diwali ‘gift’ for citizens.

മലയാളം വാർത്തകൾ/ വാർത്ത/India/
ദീപാവലി സമ്മാനമായി GST പരിഷ്‌കരണം, നികുതിഭാരം കുറയും; സ്വകാര്യമേഖലയിൽ ജോലിനേടുന്ന യുവാക്കൾക്ക് 15,000 രൂപ; പ്രധാനമന്ത്രിയുടെ വമ്പൻ പ്രഖ്യാപനങ്ങൾ‌
Open in App
Home
Video
Impact Shorts
Web Stories