കെപി ശശികല അറസ്റ്റില്‍; സംസ്ഥാനത്ത് ഇന്ന് ഹര്‍ത്താല്‍
അൻപത് വയസ് കഴിയുന്നത് വരെ മലകയറാന്‍ ശ്രമിക്കരുത് എന്നാവശ്യപ്പെട്ടായിരുന്നു ഇവരുടെ പ്രതിഷേധം. പിന്നീട് പൊലീസിന്റെ സഹായത്തോടെയാണ് തൃപ്തിയും സംഘവും എയർപോർട്ടിന് പുറത്തെത്തിയത്.അതേസമയം അടുത്ത തവണ ആരെയും അറിയിക്കാതെ ശബരിമല ദര്‍ശനത്തിനെത്തുമെന്ന കാര്യം തൃപ്തി ആവർത്തിച്ചിട്ടുണ്ട്.
'മുഖ്യന്റെ വാക്കും പഴയ ചാക്കും; നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കുമെന്നത് വായ്‌ത്താരി'
ശബരിമല സന്ദർശനത്തിനായി കഴിഞ്ഞ ദിവസമാണ് തൃപ്തിയും സംഘവും കേരളത്തിലെത്തിയത്. പുലര്‍ച്ചെ 4.20 ഓടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ ഇവർക്ക് ശക്തമായ പ്രതിഷേധത്തെ തുടർന്ന് പുറത്തിറങ്ങാൻ കഴിഞ്ഞിരുന്നില്ല. ഇവർ തിരികെ പോകണമെന്നാവശ്യപ്പെട്ട് നൂറുകണക്കിന് ഭക്തരാണ് വിമാനത്താവളത്തിന് പുറത്ത് നാമജപ പ്രതിഷേധവുമായെത്തിയത്.
advertisement
പ്രതിഷേധങ്ങൾക്ക് നടുവിലും ദർശനം നടത്തിയേ താൻ മടങ്ങു എന്ന നിലപാടിൽ തൃപ്തി ഉറച്ചു നിന്നതോടെ പ്രശ്നങ്ങൾ സങ്കീർണ്ണമാവുകയായിരുന്നു. പ്രതിഷേധം കടുത്ത സാഹചര്യത്തിൽ സർക്കാരും പൊലീസും ഇടപെട്ട് നടത്തിയ അനുനയ ചർച്ചകൾക്കൊടുവിൽ രാത്രിയോടെ ഇവർ മടങ്ങുകയായിരുന്നു. എന്നാൽ ശബരിമല ദർശനം നടത്തുമെന്ന തന്റെ തീരുമാനത്തിൽ നിന്ന് പിൻമാറില്ലെന്ന് വ്യക്തമാക്കിയ തൃപ്തി ആരെയും അറിയിക്കാതെ തിരികെയെത്തുമെന്ന് പറഞ്ഞാണ് മടങ്ങിയത്.