വിദ്യാഭ്യാസ വകുപ്പ് സ്‌കൂളിന് നോട്ടീസ് അയച്ചതായും സൗകര്യത്തിന്റെ നിലവാരം സംബന്ധിച്ച് പല കാര്യങ്ങളിലും വിശദീകരണം തേടിയതായും ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിൽ അന്വേഷണം പൂർത്തിയാകുന്നത് വരെ സ്‌കൂൾ അടച്ചിടാനാണ് നിർദേശം.
സ്കൂൾ ഇപ്പോൾ പ്രവർത്തിക്കാൻ കഴിയില്ലെന്ന് ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ (ബിഎസ്എ) പറഞ്ഞു, ഈ സ്കൂളിലെ വിദ്യാർഥികളെ നാളെ മറ്റൊരു സ്കൂളിൽ പ്രവേശിപ്പിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
ഖുബ്ബാപൂർ ഗ്രാമത്തിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപിക ത്രിപ്ത ത്യാഗി വർഗീയ പരാമർശങ്ങൾ നടത്തുകയും തന്റെ രണ്ടാം ക്ലാസ് വിദ്യാർത്ഥികളെക്കൊണ്ട് മുസ്ലീമായ സഹപാഠിയെ തല്ലാൻ ആജ്ഞാപിക്കുകയും ചെയ്യുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സ്‌കൂൾ ഉടമ കൂടിയായ ത്യാഗിക്കെതിരെ ശനിയാഴ്ച മുസാഫർനഗർ പോലീസ് കേസെടുത്തു.
advertisement
സോഷ്യൽ മീഡിയയിൽ വൈറലാകുകയും വൻ രോഷത്തിന് കാരണമാവുകയും ചെയ്ത വീഡിയോയിൽ, നേഹ പബ്ലിക് സ്‌കൂളിലെ ഒരു ക്ലാസ് മുറിയിൽ വെച്ച് ത്യാഗി തന്റെ വിദ്യാർത്ഥികളോട് ആൺകുട്ടിയെ തല്ലാൻ ആവശ്യപ്പെടുന്നതായി കാണാം.
അതേസമയം ഇപ്പോൾ പ്രചരിക്കുന്ന വീഡിയോ കൃത്രിമമായി എഡിറ്റ് ചെയ്തതാണെന്ന് ത്രിപ്ത ത്യാഗി പറഞ്ഞു. ഒരു വിദ്യാർത്ഥിയെ സഹപാഠികൾ തല്ലിയത് തന്റെ ഭാഗത്തുനിന്നുള്ള തെറ്റാണെന്നും താൻ അത് ചെയ്യാൻ നിർബന്ധിതനായതാണെന്നും അവർ പറഞ്ഞു. “വൈറലായ വീഡിയോ എഡിറ്റ് ചെയ്ത് കട്ട് ചെയ്തതാണ്, എനിക്ക് അങ്ങനെയൊരു ഉദ്ദേശമില്ലായിരുന്നു… ഞങ്ങളുടെ സ്ഥാനത്ത് ഹിന്ദുക്കളും മുസ്ലീങ്ങളും ഐക്യത്തോടെയാണ് താമസിക്കുന്നത്, ഞങ്ങളുടെ സ്കൂളിൽ കൂടുതൽ മുസ്ലീം വിദ്യാർത്ഥികളുണ്ട്… പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കാൻവേണ്ടി കർശനമായി പെരുമാറാൻ കുട്ടിയുടെ മാതാപിതാക്കളിൽ നിന്ന് സമ്മർദ്ദമുണ്ടായിരുന്നു” ത്യാഗി പറഞ്ഞു.
Also Read- വിദ്യാര്‍ഥിയെ സഹപാഠികളെ കൊണ്ട് മുഖത്തടിപ്പിച്ച സംഭവം; അധ്യാപികയ്ക്കെതിരെ കേസ്
“എനിക്ക് വൈകല്യമുണ്ട്, എനിക്ക് എഴുന്നേൽക്കാൻ കഴിയില്ല … അവൻ കഴിഞ്ഞ 2 മാസമായി ഗൃഹപാഠം ചെയ്യുന്നില്ല … അതിനാൽ ഞാൻ 2-3 വിദ്യാർത്ഥികളെക്കൊണ്ട് അവനെ തല്ലിച്ചു, അങ്ങനെ അവൻ ഗൃഹപാഠം ചെയ്യട്ടെയെന്ന് കരുതി. എനിക്ക് അങ്ങനെയൊരു ഉദ്ദേശമില്ലായിരുന്നു… എനിക്ക് ഒരു തെറ്റ് പറ്റിപ്പോയി, കൈകൂപ്പി മാപ്പ് ചോദിക്കുന്നു”, ത്രിപ്ത ത്യാഗി കൂട്ടിച്ചേർത്തു.