' നയരൂപീകരണത്തിലും തീരുമാനങ്ങൾ എടുക്കുന്നതിലും ഭരണനിർവഹണത്തിലും കൂടുതൽ സ്ത്രീകൾ ഉണ്ടാകും. സ്ത്രീ ശാക്തീകരണത്തിനായിട്ടുള്ള വിപ്ലവകരമായ ചുവടുവയ്പ്പാണ് ലോക്സഭയിലെ വനിതാ സംവരണം. ശക്തി സ്ത്രീകളുടെ മനസിലാണ് ഉൾക്കൊള്ളുന്നത്.
ആർജികാർ മെഡിക്കൽ കോളേജിൽ നടന്ന സംഭവം എന്തൊരു നാണക്കേടാണ്. ഇതിനെ തിരുത്തേണ്ടത് അത്യാവശ്യമാണ്. നീതി ഉറപ്പ് വരുത്തേണ്ടതാണ്.'- ജഗദീപ് ധൻകർ പറഞ്ഞു.
'ജനാധിപത്യം എന്നാൽ ഒരു പാർട്ടി അധികാരത്തിൽ വരുന്നു എന്നല്ല. പരിണാമം ഉണ്ടാകണം. സ്ത്രീകൾക്കെതിരെയുള്ള അതിക്രമണങ്ങൾ കുറയണം. കാലങ്ങളായി സംഭവിച്ചുകൊണ്ടിരിക്കുന്ന തെറ്റുകൾ മാറണം. ദുർബ്ബലരും വെല്ലുവിളി നേരിടുന്നവർക്കും കൈത്താങ്ങ് ആവശ്യമുള്ളവർക്കും വേണ്ടിയുള്ളതാണ് ജനാധിപത്യം.
advertisement
വേദങ്ങളിൽ, നമുക്ക് ഗാർഗി, മൈത്രി, വിശ്വംഭര, അപാല തുടങ്ങിയ സ്ത്രീകൾ ഉണ്ടായിരുന്നു, അവർ മഹാപണ്ഡിതരും രംഗത്തിൽ ആധിപത്യം പുലർത്തുന്നവരുമായിരുന്നു...സ്ത്രീകൾ പുരുഷന്മാരെ വളർത്തിയെടുത്തു... അവർ ഒരിക്കലും പ്രതീക്ഷ കൈവിടുന്നില്ല. സ്ത്രീയും പുരുഷനും തുല്യരായിരുന്ന ഒരു കാലമുണ്ടായിരുന്നു. അവർ ഒരേ പീഠത്തിലായിരുന്നു, പക്ഷേ എവിടെയോ വഴി തെറ്റി. ഭൂതകാല പ്രതാപം വീണ്ടെടുക്കാൻ ഞങ്ങൾ ആ വഴി കണ്ടെത്തുകയാണ്... ശാക്തീകരണം ഉറപ്പാക്കുന്നതിന് വിദ്യാഭ്യാസവും ആരോഗ്യപരിപാലനവും പ്രധാനമാണ്.'- ഉപരാഷ്ട്രപതി കൂട്ടിച്ചേർത്തു.