ഒരു ലക്ഷം രൂപയുടെ ബോണ്ട് കെട്ടിവെക്കണമെന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. റിയയ്ക്ക് പുറമേ, സുശാന്തിന്റെ പാചകക്കാരൻ ദീപേഷ് സാവന്ത്, മാനേജർ സാമുവൽ മിരാൻഡ എന്നിവർക്കും ജാമ്യം അനുവദിച്ചിട്ടുണ്ട്. ഇരുവരും 50,000 രൂപ വീതം കെട്ടിവെക്കണം.
കഴിഞ്ഞ മാസം എട്ടാം തീയ്യതിയാണ് റിയ ചക്രബർത്തിയെ നാർകോടിക്സ് ബ്യൂറോ അറസ്റ്റ് ചെയ്തത്. സെപ്റ്റംബർ നാലിനാണ് ഷോവിക് ചക്രബർത്തി അറസ്റ്റിലാകുന്നത്. നേരത്തേ, റിയയുടെ ജാമ്യാപേക്ഷ മുംബൈ പ്രത്യേക കോടതി തള്ളിയിരുന്നു. കഴിഞ്ഞ ദിവസം റിയയുടെ കസ്റ്റഡി കാലാവധി ഒക്ടോബർ ഇരുപത് വരെ കോടതി നീട്ടിയിരുന്നു. മുംബൈ ബൈക്കുള ജയിലിലാണ് റിയ ഇപ്പോൾ ഉള്ളത്.
advertisement
സുശാന്ത് സിങ്ങിന് വേണ്ടിയാണ് ലഹരിമരുന്ന് എത്തിച്ചത് എന്നായിരുന്നു ജാമ്യാപേക്ഷയിൽ റിയ പറഞ്ഞിരുന്നത്. ജൂൺ 14നാണ് സുശാന്തിനെ മുംബൈയിലെ വസതിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ സിബിഐ അന്വേഷണം പുരോഗമിക്കുകയാണ്. മൂന്ന് ഏജൻസികളാണ് സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുന്നത്. സുശാന്തിന്റെ പിതാവ് റിയയ്ക്കെതിരെ നൽകിയ സാമ്പത്തിക ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റും അന്വേഷണം നടത്തുന്നുണ്ട്.
സുശാന്തിന്റേത് ആത്മഹത്യ ആണോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്. കൊലപാതക സാധ്യത തള്ളിക്കൊണ്ട് എയിംസിലെ ഡോക്ടർമാർ സിബിഐക്ക് റിപ്പോർട്ട് നൽകിയിരുന്നു.