TRENDING:

പെൻഡ്രൈവിൽ രണ്ട് പിഡിഎഫ് ഫയലുകൾ; ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങൾ എസ്ബിഐ കൈമാറിയത്

Last Updated:

പെൻഡ്രൈവിൽ പാസ്‌വേഡ് പരിരക്ഷയുള്ള രണ്ട് പിഡിഎഫ് ഫയലുകളിൽ ആണ് ഇലക്ടറൽ ബോണ്ട് ഡാറ്റ ഹാജരാക്കിയിരിക്കുന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
സുപ്രീം കോടതിയയുടെ ഉത്തരവുപ്രകാരം ഇലക്ടറൽ ബോണ്ട് സംബന്ധിച്ച വിശദാംശങ്ങൾ എസ്ബിഐ കൈമാറി. പെൻഡ്രൈവിൽ പാസ്‌വേഡ് പരിരക്ഷയുള്ള രണ്ട് പിഡിഎഫ് ഫയലുകളിൽ ആണ് ഇലക്ടറൽ ബോണ്ട് ഡാറ്റ ഹാജരാക്കിയിരിക്കുന്നത്. കൂടാതെ ഒരു പ്രത്യേക കവറിൽ ഈ പിഡിഎഫ് ഫയലുകൾ തുറക്കുന്നതിനുള്ള പാസ്‌വേഡുകൾ അടങ്ങിയിട്ടുണ്ടെന്നും എസ്ബിഐയുടെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ചീഫ് ഇലക്ഷൻ കമ്മീഷണർക്ക് (സിഇസി) നൽകിയ കത്തിൽ പറയുന്നു. ആദ്യ പിഡിഎഫ് ഫയലിൽ ബോണ്ട്‌ വാങ്ങിയവരുടെ വിവരങ്ങളും രണ്ടാമത്തേതിൽ ഈ ബോണ്ടുകൾ പണമാക്കി മാറ്റിയ രാഷ്ട്രീയ പാർട്ടികളുടെ പേരുകളും ആണ് ഉൾപ്പെടുന്നത്. എസ്ബിഐ ചെയർമാൻ ദിനേശ് ഖാര ഇത് സംബന്ധിച്ച് സുപ്രീം കോടതിയിൽ സത്യവാങ്മൂലവും കൈമാറി.
(പ്രതീകാത്മക ചിത്രം)
(പ്രതീകാത്മക ചിത്രം)
advertisement

അതേസമയം ഈ കാലയളവിൽ 15 ദിവസത്തെ സാധുത കാലയളവിനുള്ളിൽ രാഷ്ട്രീയ പാർട്ടികൾ എൻക്യാഷ് ചെയ്യാത്ത ഇലക്ടറൽ ബോണ്ടുകളുടെ തുക പ്രധാനമന്ത്രിയുടെ ദേശീയ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയതായും എസ്ബിഐ വ്യക്തമാക്കി. 2019 ഏപ്രിൽ 12 മുതൽ ഇതുവരെ വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ എല്ലാ വിശദാംശങ്ങളും ഫയലുകളിൽ ഉണ്ട്. ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയ തീയതി, ബോണ്ട് വാങ്ങിയയാളുടെ പേര്, വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ മൂല്യം എന്നീ വിവരങ്ങളാണ് ഇതിൽ അടങ്ങിയിരിക്കുന്നത്. 2019 ഏപ്രിൽ 12 മുതൽ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടികളുടെ വിശദാംശങ്ങളും ഇതിൽ ഉൾപ്പെടുന്നു. 2019 ഏപ്രിൽ 12 മുതൽ 2024 ഫെബ്രുവരി 15 വരെയുള്ള കാലയളവിൽ മൊത്തം 22,217 ഇലക്ടറൽ ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്.

advertisement

Also read-രാജ്യത്തെ 18 കോടി മുസ്ലീങ്ങള്‍ക്ക് പൗരത്വം സംബന്ധിച്ച ആശങ്ക വേണ്ടന്ന് കേന്ദ്രം; CAA യിലേക്ക് വന്നതെങ്ങനെ

കൂടാതെ 2019 ഏപ്രിൽ ഒന്നിനും 11നുമിടയിൽ 3346 ബോണ്ടുകൾ വാങ്ങിയതായും എസ്ബിഐ പറഞ്ഞു. അതിൽ അതിൽ 1609 എണ്ണം രാഷ്ട്രീയ പാർട്ടികൾ പണമാക്കിയതായും ചൂണ്ടിക്കാട്ടി. 2019 ഏപ്രിൽ 12നും 2024 ഏപ്രിൽ 15നുമിടയിൽ 18,871 ബോണ്ടുകൾ വാങ്ങിയിട്ടുണ്ട്. അതിൽ 20,421 ബോണ്ടുകൾ രാഷ്ട്രീയ പാർട്ടികൾ പണമാക്കി മാറ്റി. അതേസമയം ഇലക്ട്രൽ ബോണ്ടുകളുടെ വിവരങ്ങൾ കൈമാറാൻ ജൂൺ 30 വരെ സമയം നീട്ടി നൽകണമെന്ന എസ്ബിഐയുടെ അപേക്ഷ മാർച്ച് 11-ന് സുപ്രീം കോടതി തള്ളിയതോടെയാണ് ഒരു ദിവസത്തിനുള്ളിൽ എല്ലാ വിവരങ്ങളും എസ്ബിഐ കൈമാറിയത്. മാർച്ച് 12 ന് പ്രവൃത്തി സമയം അവസാനിക്കുന്നതിനകം വിശദാംശങ്ങൾ വെളിപ്പെടുത്താനായിരുന്നു എസ്ബിഐയോട് സുപ്രീംകോടതി നിർദേശിച്ചത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതോടൊപ്പം കോടതിയുടെ നിർദേശങ്ങൾ ബോധപൂർവം അവഗണിച്ചതിന് നടപടിയെടുക്കുമെന്നും എസ്ബിഐക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. മാർച്ച് 11ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ആണ് കോടതിവിധി അനുസരിച്ച് ബോണ്ടിന്റെ എല്ലാ രേഖകളും വെളിപ്പെടുത്താൻ ആവശ്യപ്പെട്ടത്. അതോടൊപ്പം മാർച്ച് 15ന് വൈകുന്നേരം 5 മണിക്കകം എസ്ബിഐ പങ്കിടുന്ന വിവരങ്ങൾ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷനോടടും സുപ്രീം കോടതി ഉത്തരവിട്ടു. ഈ ഉത്തരവ് പാലിക്കാത്ത പക്ഷം എസ്ബിഐക്ക് നേരെ കോടതിയലക്ഷ്യ നടപടിയുണ്ടാകുമെന്നും സുപ്രീംകോടതി കൂട്ടിച്ചേർത്തു. ഫെബ്രുവരിയിൽ ആണ് രാഷ്ട്രീയ ധനസഹായത്തിനായുള്ള ഇലക്ടറൽ ബോണ്ട് പദ്ധതി റദ്ദാക്കിക്കൊണ്ട് സുപ്രീംകോടതി സുപ്രധാന വിധി പ്രഖ്യാപിച്ചത്.

advertisement

മലയാളം വാർത്തകൾ/ വാർത്ത/India/
പെൻഡ്രൈവിൽ രണ്ട് പിഡിഎഫ് ഫയലുകൾ; ഇലക്ടറല്‍ ബോണ്ട് വിശദാംശങ്ങൾ എസ്ബിഐ കൈമാറിയത്
Open in App
Home
Video
Impact Shorts
Web Stories