പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളില്‍ നിന്ന് വോട്ടർമാരുടെ വിവരങ്ങൾ ശേഖരിക്കാമെന്നും തരൂരിന്‍റെ ആരോപണങ്ങളിൽ കഴമ്പില്ലെന്നുമാണ് തെരഞ്ഞെടുപ്പ് അതോറിറ്റിയുടെ മറുപടി. ശശി തരൂർ മുംബൈയിലും മല്ലികാര്‍ജുന്‍ ഖാർഗെ ശ്രീനഗറിലും പ്രചാരണം തുടരുകയാണ്. മനോരമ ന്യൂസാണ് വിഷയത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
Also Read-MK Stalin| എതിരില്ലാതെ രണ്ടാം തവണയും; ഡിഎംകെ അധ്യക്ഷനായി എം കെ സ്റ്റാലിൻ തുടരും
എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിന് ഇനി 8 ദിവസം മാത്രം ശേഷിക്കെയാണ് വോട്ടർ പട്ടിക സംബന്ധിച്ച ആരോപണങ്ങൾ ഉയരുന്നത്. 9000ൽ ഏറെ വോട്ടർമാരുള്ള പട്ടികയിൽ 3267 പേർക്ക് വിലാസമോ പ്രതിനിധീകരിക്കുന്ന ബൂത്തുകളുടെ വിവരങ്ങളോ ഇല്ല. കേരളത്തിൽ നിന്നുള്ള 35 പേരും ഇതിൽപെടുന്നു.
advertisement
വോട്ടർ പട്ടികയിൽ വിലാസമില്ലാത്തവരുടെ വിവരങ്ങൾ ലഭ്യമാക്കാൻ തെരഞ്ഞെടുപ്പ് അതോറിറ്റിയോട് തരൂർ ആവശ്യപ്പെട്ടു. പിസിസികളെ സമീപിച്ചാൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രിയുടെ മറുപടി.
അതേസമയം മുംബൈയിൽ രണ്ടാം ദിവസവും ശശി തരൂരിന്റെ പ്രചാരണം തുടരുകയാണ്. സമൂഹ മാധ്യമങ്ങളിലടക്കം തരൂരിന്റെ പിന്തുണ വർധിക്കുന്നത് ഖാർഗെ പക്ഷത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ആ സാഹചര്യത്തിൽ ശ്രീനഗറിൽ വരെ പ്രചാരണത്തിനെത്തിയിരിക്കുകയാണ് ഖാർഗെ. വൈകീട്ട് ഡൽഹി പിസിസിയിലെത്തി അദ്ദേഹം വോട്ടർമാരെ കാണും.