TRENDING:

ഇന്ത്യ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ വധത്തെ എന്തുകൊണ്ട് അപലപിച്ചില്ല?

Last Updated:

അയത്തുള്ള അലി ഖമനയിയുടെ വധത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്

advertisement
ന്യൂഡൽഹി: 2026 മാർച്ച് 1-ന് ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടത് ഇന്ത്യയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. അമേരിക്കൻ-ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെട്ട ഖമനയിയുടെ വധത്തിൽ കേന്ദ്ര സർക്കാർ ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. നിലവിലെ സംഘർഷത്തിൽ ഇന്ത്യൻ സർക്കാർ ഒരു പക്ഷം പിടിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ഒരു ലേഖനത്തിലൂടെ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോദി (Image file: PMO/PTI)
പ്രധാനമന്ത്രി നരേന്ദ്ര മോദി (Image file: PMO/PTI)
advertisement

എന്നാൽ, യുപിഎ സർക്കാരിന്റെ കാലത്തെ മുൻ ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് സർക്കാർ അനുകൂലികൾ ഇതിനെ പ്രതിരോധിക്കുന്നത്. 2011ൽ നാറ്റോയുടെ പിന്തുണയോടെ മുഅമ്മർ ഗദ്ദാഫി കൊല്ലപ്പെട്ടപ്പോൾ അന്നത്തെ യുപിഎ സർക്കാർ ഔദ്യോഗികമായി വിലാപമൊന്നും നടത്തിയിരുന്നില്ല. അക്കാലത്ത് ലിബിയയുമായി ഇന്ത്യക്ക് ശക്തമായ ബന്ധമുണ്ടായിട്ടും വിദേശകാര്യ മന്ത്രാലയം മൗനം പാലിക്കുകയായിരുന്നു. 2006ൽ സദ്ദാം ഹുസൈന്റെ വധശിക്ഷ നടപ്പാക്കിയപ്പോഴും സമാനമായ നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്.

ഇതും വായിക്കുക: 'ചൈന ഇറാനൊപ്പം' ചൈനീസ് വിദേശകാര്യമന്ത്രി ഇറാൻ വിദേശകാര്യമന്ത്രിയുമായി സംസാരിച്ചു

advertisement

നിലവിൽ പശ്ചിമേഷ്യയിൽ കഴിയുന്ന 80 ലക്ഷത്തിലധികം ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് മോദി സർക്കാർ മുൻഗണന നൽകുന്നത്. മേഖലയിലെ ഗൾഫ് രാജ്യങ്ങളിലെ നേതാക്കളുമായി പ്രധാനമന്ത്രി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ട്. ഇറാന്റെ ആക്രമണങ്ങൾ സിവിൽ അടിസ്ഥാന സൗകര്യങ്ങളെ ബാധിക്കുന്നത് പ്രവാസികളുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നതിനാൽ ഇന്ത്യ ആ നീക്കങ്ങളെ അപലപിച്ചിരുന്നു.

അന്താരാഷ്ട്ര തലത്തിലും ഖമനയിയുടെ മരണത്തോടുള്ള പ്രതികരണം പരിമിതമായിരുന്നു. തുർക്കി, പാകിസ്ഥാൻ, ഇറാഖ്, വടക്കൻ കൊറിയ തുടങ്ങിയ ചുരുക്കം ചില രാജ്യങ്ങളൊഴികെ, ലോകത്തെ പ്രമുഖ ജനാധിപത്യ ശക്തികളൊന്നും ഔദ്യോഗികമായി അനുശോചനം രേഖപ്പെടുത്തിയിട്ടില്ല. അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ്, ജർമനി, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളും പല ഗൾഫ് രാജ്യങ്ങളും ഈ വിഷയത്തിൽ മൗനം പാലിക്കുകയോ വിമർശനാത്മക നിലപാട് സ്വീകരിക്കുകയോ ആണ് ചെയ്തത്.

advertisement

ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ ഖമനയി മുൻപ് നടത്തിയിട്ടുള്ള ഇടപെടലുകളും ഇന്ത്യയുടെ നിലപാടിനെ സ്വാധീനിച്ചിട്ടുണ്ട്. 2017നും 2024നും ഇടയിൽ കശ്മീർ, ആർട്ടിക്കിൾ 370, ഡൽഹി കലാപം, പൗരത്വ നിയമ ഭേദഗതി (CAA) തുടങ്ങിയ വിഷയങ്ങളിൽ ഖമനയി ഇന്ത്യക്കെതിരെ പരാമർശങ്ങൾ നടത്തിയിരുന്നു. ഇവയെല്ലാം ഇന്ത്യയുടെ പരമാധികാരത്തിലുള്ള ഇടപെടലായിട്ടാണ് ന്യൂഡൽഹി കണ്ടത്.

വിദേശനയ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യയുടെ ആഭ്യന്തര വിഷയങ്ങളിൽ നിരന്തരം ഇടപെട്ടിരുന്ന ഒരു നേതാവിന്റെ മരണത്തിൽ മൗനം പാലിക്കുന്നത് 'തന്ത്രപരമായ സംയമനം' മാത്രമാണ്. ഭൗമരാഷ്ട്രീയത്തിൽ , ചിലപ്പോഴൊക്കെ മൗനം എന്നത് നയത്തിന്റെ അഭാവമല്ല, മറിച്ച് അത് തന്നെ ഒരു നയമാണ്. ഇന്ത്യ ഇപ്പോൾ പിന്തുടരുന്നത് ആ രീതിയാണെന്ന് വ്യക്തം.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

Summary: The assassination of Iran’s Supreme Leader Ayatollah Ali Khamenei on March 1, 2026, has sparked a fierce political debate in India. While the opposition, led by Sonia Gandhi, has demanded a formal condolence statement and accused the Modi government of taking sides in the US-Israel-Iran conflict, the government has maintained a calculated silence. Supporters of the government point out that previous UPA administrations also refrained from official mourning during the deaths of Muammar Gaddafi (2011) and Saddam Hussein (2006), prioritizing pragmatism over performance.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഇന്ത്യ ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള ഖമനയിയുടെ വധത്തെ എന്തുകൊണ്ട് അപലപിച്ചില്ല?
Open in App
Home
Video
Impact Shorts
Web Stories