TRENDING:

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ബാങ്കുകൾക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം

Last Updated:

സംശയാസ്പദമായ ഇടപാടുകൾ നടക്കുമ്പോൾ എന്തുകൊണ്ട് മുന്നറിയിപ്പ് നൽകുന്നില്ലെന്ന് സുപ്രീം കോടതി

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ് കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ബാങ്കുകളെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി. ഉപഭോക്താക്കൾക്ക് അവരുടെ ജീവിതകാലത്തെ സമ്പാദ്യം മുഴുവൻ നഷ്ടപ്പെടുമ്പോഴും സംശയാസ്പദമായ ഇടപാടുകൾ കൃത്യസമയത്ത് തിരിച്ചറിയുന്നതിൽ പരാജയപ്പെടുന്ന ബാങ്കുകളുടെ നടപടിയെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. സൈബർ തട്ടിപ്പുകൾ തടയുന്നതിനായി ആഭ്യന്തര മന്ത്രാലയവും (MHA) ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയവും (MeitY) സമർപ്പിച്ച റിപ്പോർട്ടുകൾ കോടതി പരിശോധിച്ചു. ഇത്തരം കേസുകളെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും ഇതിനായുള്ള മാർഗ്ഗനിർദ്ദേശങ്ങൾ തയ്യാറായി വരികയാണെന്നും അറ്റോർണി ജനറൽ കോടതിയെ അറിയിച്ചു.
സുപ്രീംകോടതി
സുപ്രീംകോടതി
advertisement

പ്രായമായ ദമ്പതികളെയും ചെറുകിട നിക്ഷേപകരെയും സംബന്ധിച്ചിടത്തോളം, നഷ്ടപ്പെടുന്ന തുക അവരുടെ ജീവിതകാലം മുഴുവൻ കഷ്ടപ്പെട്ട് സമ്പാദിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. സംശയാസ്പദമായ ഇടപാടുകൾ നടക്കുമ്പോൾ എന്തുകൊണ്ട് മുന്നറിയിപ്പ് നൽകുന്നില്ലെന്ന് ചോദിച്ച കോടതി, ഉപഭോക്താക്കളെ സംരക്ഷിക്കേണ്ട ബാധ്യത ബാങ്കുകൾക്കുണ്ടെന്നും പറഞ്ഞു. ബാങ്കുകളുടെ ഭാഗത്തുനിന്നുള്ള ഇത്തരം വീഴ്ചകൾ ഗൗരവതരമാണെന്നും പരാതികളോടുള്ള പൊതു-സ്വകാര്യ ബാങ്കുകളുടെ പ്രതികരണം വൈകുന്നതിൽ ആശങ്കയുണ്ടെന്നും കോടതി പറഞ്ഞു.

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുമായി ബന്ധപ്പെട്ട ഇടപാടുകൾ ഉടൻ മരവിപ്പിക്കാനും ഉപഭോക്താക്കൾക്കും സൈബർ ക്രൈം പോലീസ് സ്റ്റേഷനുകൾക്കും അലേർട്ടുകൾ അയയ്ക്കാനും എന്തുകൊണ്ട് സാധിക്കുന്നില്ലെന്ന് ബെഞ്ച് ചോദിച്ചു. ആഭ്യന്തര മന്ത്രാലയവും ഐടി മന്ത്രാലയവും റിപ്പോർട്ടുകൾ സമർപ്പിച്ചതിന് പുറമെ, റിസർവ് ബാങ്കും ബാങ്കുകൾ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് മാർഗ്ഗനിർദ്ദേശം തയ്യാറാക്കിയിട്ടുണ്ട്. 2026 ജനുവരി 2-ന് രൂപീകരിച്ച മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി നടപ്പിലാക്കാൻ ആഭ്യന്തര മന്ത്രാലയത്തോട് കോടതി നിർദ്ദേശിച്ചു. കൂടാതെ, നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കുന്നത് ഉറപ്പാക്കാൻ വിവിധ ഏജൻസികൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്നും കോടതി ആവശ്യപ്പെട്ടു.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

തട്ടിപ്പിനിരയായവർ സ്വമേധയാ പണം കൈമാറിയതാണെന്ന് പറഞ്ഞ് ബാങ്കുകൾ നഷ്ടപരിഹാരം നൽകാൻ വിസമ്മതിക്കുന്നതിനെ അമിക്കസ് ക്യൂറി ചോദ്യം ചെയ്തു. ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുന്ന ഇത്തരം തട്ടിപ്പുകളിൽ ഈ വാദം നിലനിൽക്കില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആർബിഐയുടെ 'മ്യൂൾ ഹണ്ടർ' (Mule Hunter) ടൂൾ 86 ബാങ്കുകളിൽ ലഭ്യമാക്കിയിട്ടുണ്ടെങ്കിലും, പണത്തിന്റെ ദ്രുതഗതിയിലുള്ള കൈമാറ്റം കണ്ടെത്താനുള്ള മറ്റ് സുരക്ഷാ സംവിധാനങ്ങൾ പലയിടത്തും നടപ്പിലാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. 54,000 കോടിയിലധികം രൂപ വിദേശത്തേക്ക് കടത്തിയിട്ടും ആർബിഐ എന്തുകൊണ്ട് കർശനമായ നയങ്ങൾ സ്വീകരിക്കുന്നില്ലെന്നും സുപ്രീം കോടതി ചോദിച്ചു. ഇത്തരം വൻനഷ്ടങ്ങൾ ബാങ്കുകളുടെ അനാസ്ഥ കൊണ്ടാണോ അതോ ഒത്തുകളി കൊണ്ടാണോ എന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.

advertisement

Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്: കേസുകൾ കൈകാര്യം ചെയ്യുന്നതിൽ ബാങ്കുകൾക്ക് സുപ്രീം കോടതിയുടെ രൂക്ഷ വിമർശനം
Advertisement
Open in App
Home
Video
Impact Shorts
Web Stories