സിപിആര്‍ ഉള്‍പ്പെടെയുള്ള പ്രാഥമിക ശുശ്രൂഷകള്‍ നല്‍കിയെങ്കിലും കുട്ടി പ്രതികരിക്കുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് വിദഗ്ധ പരിശോധനയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. എന്നാല്‍, രണ്ടാമത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പുതന്നെ ശ്രീനിധി മരണത്തിന് കീഴടങ്ങുകയായിരുന്നുവെന്നാണ് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി.
അലിഗഢിലെ സിറൗലിയിൽ ആറാം ക്ലാസ് വിദ്യാര്‍ത്ഥി മോഹിത് ചൗധരി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ച് ഒരുമാസത്തിനുള്ളിലാണ് പത്താം ക്ലാസ് വിദ്യാർത്ഥിയായ ശ്രീനിധിയും സമാനമായ രീതിയില്‍ മരിച്ചിരിക്കുന്നത്. സ്‌കൂളിലെ സ്‌പോര്‍ട്‌സ് മീറ്റില്‍ പങ്കെടുക്കുന്നതിനുള്ള പരിശീലനത്തിനിടെയാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥി മരണപ്പെടുന്നത്. ദിവസങ്ങൾക്ക് മുൻപ് അലിഗഢില്‍ തന്നെ എട്ട് വയസുകാരിയായ ദിക്ഷ എന്ന കുട്ടിയും കൂട്ടുകാരുമായി കളിക്കുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
advertisement
കുട്ടികളിൽ പെട്ടെന്നുള്ള ഹൃദയാഘാതം വർധിക്കുന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി ഹൃദയാഘാതം മൂലമുള്ള മരണങ്ങൾ 22% വർധിച്ചതായി അലിഗഡ് മുസ്ലീം സർവകലാശാലയിലെ പ്രൊഫസർ എം റബ്ബാനി പറഞ്ഞു. "ആരോഗ്യവാനായ ഒരാൾ ഒരു മണിക്കൂറിനുള്ളിൽ കുഴഞ്ഞുവീണ് മരിച്ചാൽ, അത് പെട്ടെന്നുള്ള ഹൃദയാഘാതമായി തരംതിരിക്കപ്പെടുന്നു. ഈ പ്രതിഭാസം ഗണ്യമായി വർധിച്ചിട്ടുണ്ട്. ഒരു കുട്ടിക്ക് ശ്വാസതടസ്സമോ നെഞ്ചുവേദനയോ അനുഭവപ്പെടുകയാണെങ്കിൽ, അവരെ ഉടൻ പരിശോധിക്കണം"- പ്രൊഫസർ പറഞ്ഞു.
Summary: Sri Nidhi, a Class 10 student, collapsed and died of a heart attack while walking to school on Thursday morning in Telangana’s Kamareddy district.