"സൗജന്യങ്ങൾ കൊണ്ട് ദാരിദ്ര്യം പരിഹരിക്കാൻ കഴിയില്ല, ഒരു രാജ്യത്തിനും അത് ചെയ്യാൻ കഴിഞ്ഞിട്ടില്ല. നിങ്ങളുടെ നവീകരണത്തിലൂടെ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമ്പോൾ ദാരിദ്ര്യം ഇല്ലാതാകും," മൂർത്തി പറഞ്ഞു.
മുതലാളിത്തത്തെയും സോഷ്യലിസത്തെയും കുറിച്ച് മൂർത്തി പറഞ്ഞു. കാരുണ്യമുള്ള മുതലാളിത്തം ഹൃദയത്തിൽ സോഷ്യലിസമാണെന്നും നാരായണ മൂർത്തി പറഞ്ഞു. കാരുണ്യമുള്ള മുതലാളിത്തം ജീവനക്കാരെ മനുഷ്യരായി കാണുന്നു.വളരെക്കാലം സോഷ്യലിസം നിലനിന്നിരുന്ന ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് മുതലാളിത്ത വ്യവസ്ഥിതിയോട് സംശയമുണ്ടാകും- അദ്ദേഹം കൂട്ടിച്ചേർത്തു.
വരുമാനം വർദ്ധിപ്പിക്കുന്നതിന് കൃത്രിമബുദ്ധിയുടെ സാധ്യതകളെക്കുറിച്ച് ചിന്തിക്കാനും സംരംഭകരോട് മൂർത്തി പറഞ്ഞു.
advertisement
ഇന്ത്യയിലെ ജോലി സമയം ആഴ്ചയില്‍ 70 മണിക്കൂര്‍ ആക്കണമെന്ന നാരായണ മൂര്‍ത്തിയുടെ പ്രസ്താവന അടുത്തിടെ വലിയ വിവാദങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു.പിന്നാലെയാണ് സൗജന്യങ്ങള്‍ക്കെതിരേ പുതിയ നിലപാടുമായി നാരായ മൂർത്തി രംഗത്തെത്തിയത്.