"അതേസമയം, അദ്ദേഹത്തിന്റെ കുടുംബം മൃതദേഹം പോസ്റ്റ്‌മോർട്ടം നടത്താൻ തയ്യാറായില്ല. തുടർന്ന് പോസ്റ്റ്‌മോർട്ടം പരിശോധന കൂടാതെ മൃതദേഹം സംസ്‌കരിച്ചു," ചിന്ദ്വാരയിലെ ഒരു ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ശേഷിച്ച മധുരപലഹാരമടങ്ങിയ പെട്ടി സമീപത്ത് ചായക്കട നടത്തുന്ന ഒരാൾ വീട്ടിലേക്ക് കൊണ്ടുപോയി. ജനുവരി 11ന് വയറിളക്കത്തെ തുടർന്ന് കുടുംബത്തിലെ നാല് പേരെയും ജുന്നാർഡിയോ ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. ജനുവരി 13ന് ചികിത്സയ്ക്കിടെ കുടുംബാംഗമായ 72 വയസ്സുള്ള സുന്ദർ ലാൽ കതൂരിയ മരിച്ചു.
"ഭക്ഷ്യവിഷബാധയുടെ ലക്ഷണങ്ങൾക്ക് കാരണമായതും മൂന്ന് പേരുടെ മരണങ്ങൾക്ക് കാരണമായതുമായ പേഡയിൽ എന്താണുണ്ടായിരുന്നത് എന്നത് സംബന്ധിച്ച് നിഗൂഢത നിലനിൽക്കുന്നുണ്ട്. കതൂരിയയുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. അദ്ദേഹത്തിന്റെ ആന്തരികാവയവങ്ങളുടെ സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിനൊപ്പം പേഡയുടെ സാംപിളുകളും ഫൊറൻസിക് സയൻസ് ലാബിലേക്ക് അയച്ചിട്ടുണ്ട്. മധുരപലഹാരം മലിനമായതാണോ അതോ വിഷം അടങ്ങിയിട്ടുണ്ടോയെന്ന് അറിയാൻ സാംപിളുകൾ ഭക്ഷ്യ പരിശോധന ലാബിലേക്കും അയച്ചിട്ടുണ്ട്,'' ജുന്നാർഡിയോ പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് കൂട്ടിച്ചേർത്തു.
advertisement
ശേഷം മൂന്നാമത്തെ മരണവും റിപ്പോർട്ട് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ബുധനാഴ്ച രാവിലെയാണ് ഖുഷ്ബു കതൂരിയ (22) മരിച്ചത്. രക്തസമ്മർദ്ദം കുറഞ്ഞതുൾപ്പെടെ ആരോഗ്യനില വഷളായതിനെ തുടർന്ന് ചൊവ്വാഴ്ച രാത്രിയാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
