ദുഷിച്ച സര്‍ക്കാരിനെതിരെ, അതായത് ദ്രാവിഡ മുന്നേറ്റ കഴകം(ഡിഎംകെ) സർക്കാരിനെതിരെ സംസ്ഥാനത്തെ പുതുതലമുറ പ്രതിഷേധവുമായി തെരുവിലിറങ്ങണം എന്നാണ് തമിഴില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലുള്ളത്. കരൂരില്‍ വിജയ്‌യുടെ റാലിക്കിടെ ദുരന്തമുണ്ടാകുകയും 41 പേര്‍ മരിക്കുകയും ചെയ്ത് 48 മണിക്കൂര്‍ തികയുന്നതിന് മുന്‍പാണ് ആധവ് അര്‍ജുന ഇത്തരത്തിലുള്ള ആഹ്വാനമുയര്‍ത്തിയത്.
ആക്രമത്തിന് പ്രേരിപ്പിക്കുന്നതാണ് പോസ്റ്റെന്ന് ഡിഎംകെ നേതാവും ലോക്സഭാ എംപിയുമായ കനിമൊഴി പ്രതികരിച്ചു. നിരുത്തരവാദപരമായ പോസ്റ്റാണിതെന്നും അവർ കുറ്റപ്പെടുത്തി. എന്നാൽ, പോസ്റ്റ് ഉടനടി ഡിലീറ്റ് ചെയ്തതായും അര്‍ജുന ആഹ്വാനം ചെയ്ത വിപ്ലവവുമായോ പോസ്റ്റിലെ പരാമര്‍ശങ്ങളുമായോ പാര്‍ട്ടിയ്ക്ക് യൊതൊരു ബന്ധവുമില്ലെന്ന് ടിവികെ വൃത്തങ്ങള്‍ വ്യക്തമാക്കി. പാര്‍ട്ടിയും വിജയ്‌യും ഒരിക്കലും ജനങ്ങളെ അക്രമത്തിന് പ്രേരിപ്പിക്കികയില്ലെന്നും ടിവികെ കൂട്ടിച്ചേര്‍ത്തു.
advertisement
'’യുവജനങ്ങള്‍ നയിക്കുന്നവിപ്ലവം മാത്രമാണ് ഏകപരിഹാരം. ശ്രീലങ്കയിലും നേപ്പാളിലും 'ജെന്‍ സി ' തലമുറ ഭരണകൂടത്തിനെതിരെ വിപ്ലവം നടത്തി. ഇവിടെയും യുവജനങ്ങള്‍ ഒരു വിപ്ലവത്തിന് നേതൃത്വം നല്‍കും. ആ വിപ്ലവം ഭരണമാറ്റത്തിന് കാരണമാകും. ഒരു ദുഷ്ട ഭരണാധികാരിയുടെ കീഴില്‍ നിയമങ്ങള്‍ പോലും ദുഷിച്ചതായിത്തീരും, വെറുതെ റോഡിലൂടെ നടന്നതിന്' ആളുകളെ മര്‍ദ്ദിക്കുകയും സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിച്ചതിന് അവരെ അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു”, അർജുനയുടെ പോസ്റ്റിൽ പറയുന്നു.
Summary : A senior leader of actor Vijay's party, Thamizhaga Vetri Kazhagam (TVK), Aadhav Arjuna, called for the Tamil youth generation to protest against the government in a manner similar to the 'Gen Z Revolution' that took place in Nepal. The appeal was made through a post shared on the X platform. Although the post was deleted after it became controversial, a screenshot of the post is being widely circulated.