283 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്. ഇതിൽ 64 സ്ഥാനാർഥികൾ ക്രിമിനൽ കേസുള്ളവരാണ്. ഇതിൽ തന്നെ 50 പേർ ഗുരുതര കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരും. ക്രിമിനൽ കേസുകളുളള മൂന്നിലധികം സ്ഥാനാർഥികൾ മത്സരിക്കുന്ന മണ്ഡലങ്ങളിൽ സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി റെഡ് അലർട്ട് നൽകിയിട്ടുണ്ട്. എട്ടാം ഘട്ടത്തിൽ ജനവിധി തേടുന്നവരിൽ 55 പേർ കോടിപതികളാണ്. ആകെ 84,77,728 വോട്ടർമാരാണ് ഇന്ന് സമ്മതിദാനാവകാശം വിനിയോഗിക്കുന്നത്.
രാഷ്ട്രീയ സംഘർഷങ്ങൾക്ക് സാധ്യതയുണ്ടാകുമെന്ന രഹസ്യാന്വേഷണ റിപ്പോർട്ടിനെത്തുടർന്ന് 641 കമ്പനി കേന്ദ്രസേനയെ ആണ് സുരക്ഷ്യ്ക്ക് നിയോഗിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യം കൂടി കണക്കിലെടുത്ത് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിട്ടുള്ളത്. സ്ഥാനാർഥികൾ മരിച്ച സംസേർഗഞ്ച്, ജംഗിപൂർ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് മെയ് 16ലേക്ക് മാറ്റിയിരുന്നു. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.
advertisement
കഴിഞ്ഞ ദിവസം 17, 207 പുതിയ കോവിഡ് കേസുകളാണ് പശ്ചിമബംഗാളിൽ റിപ്പോർട്ട് ചെയ്തത്. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണിത്. 7,93,552 കോവിഡ് രോഗികളാണ് സംസ്ഥാനത്തുള്ളത്. ഇതുവരെ 11,159 പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇന്നലെ 77 പേരാണ് മരണപ്പെട്ടത്.
