43 കാരിയായ സുനിത വടക്കൻ നാഗ്പൂർ ആശുപത്രിയിലെ നഴ്സായി പ്രവർത്തിച്ചിരുന്നു. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പാസ്റ്ററെ കാണാനുള്ള അതിയായ മോഹമാണ് ഇവർ ഈ സാഹസത്തിന് മുതിരാനുള്ള കാരണമെന്നാണ് ലഭിക്കുന്ന വിവരം.അതിർത്തി കടക്കാനുള്ള 43കാരിയുടെ മൂന്നാമത്തെ ശ്രമമായിരുന്നു ഇത്. മുമ്പ് ശ്രമിച്ചപ്പോൾ അട്ടാരിയിൽ രണ്ടുതവണ അവരെ തടഞ്ഞു.
അതേസമയം പഹൽഗാം ഭീകരാക്രമണത്തെതുടർന്ന് അതിർത്തിയിൽ സുരക്ഷ ശക്തമാക്കിയിട്ടും എൽഒസിയിൽ വൻതോതിൽ സൈന്യത്തെ വിന്യസിക്കുകയും ചെയ്ത സമയത്ത് ഇവരെയൊന്നും കണ്ണിൽപ്പെടാതെ ഇവർ എങ്ങനെ നിയന്ത്രണരേഖ കടന്നുവെന്നതാണ് അമ്പരിപ്പിക്കുന്ന കാര്യം.
advertisement
ഇത്രയും സുരക്ഷാ ക്രമീരകരണങ്ങളെ മറികടന്ന് സുനിത പാക്കിസ്ഥാനിലെത്തിയത് ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ഇവർ ഇപ്പോൾ പാകിസ്ഥാൻ ഏജൻസികളുടെ കസ്റ്റഡിയിലാണെന്നാണ് സൂചന. എന്നിരുന്നാലും, അതിർത്തി കടന്നുള്ള അവരുടെ ഇടപെടലിനെക്കുറിച്ച് ഇന്ത്യൻ അധികാരികൾ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
പാകിസ്ഥാനിലെ ഗ്രാമവാസികൾ അവരെ കണ്ടതായും ഇത് അവരുടെ അറസ്റ്റിലേക്ക് നയിച്ചതായും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സുനിത തന്റെ 15 വയസ്സുള്ള മകനെ നിയന്ത്രണ രേഖയോട് ചേർന്നുള്ള കാർഗിൽ അതിർത്തി ഗ്രാമമായ ഹുണ്ടർമാനിൽ ഉപേക്ഷിച്ചാണ് പോയത്. മടങ്ങിവരുന്നതുവരെ കാത്തിരിക്കാൻ നിർദ്ദേശിച്ചതായും റിപ്പോർട്ട്. സുനിത തിരിച്ചെത്താതെ ആയതോടെ ഗ്രാമവാസികൾ ആൺകുട്ടിയെ ലഡാക്ക് പോലീസിന് കൈമാറി.