TRENDING:

IPL 2021 | ഡല്‍ഹി പഴയ ഡല്‍ഹിയല്ല! മുംബൈ ഇന്ത്യന്‍സിനെതിരെ 6 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Last Updated:

താരതമ്യേനെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി അഞ്ചു ബോള്‍ ബാക്കി നില്‍ക്കെയാണ് ലക്ഷ്യം മറികടന്നത്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
അവസാന സീസണിലെ ഫൈനല്‍ മത്സരത്തിലെ കണക്കുകള്‍ തീര്‍ത്ത് പന്തും സംഘവും. ആവേശം അവസാന ഓവറുകളിലേക്ക് നീണ്ട മത്സരത്തില്‍ ഡല്‍ഹിക്കെതിരെ മുംബൈ പൊരുതിയാണ് തോറ്റത്. ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈക്ക് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 137 റണ്‍സാണ് നേടാനായത്. നാല് വമ്പനടിക്കാരുടെ വിക്കറ്റ് നേടിയ അമിത് മിശ്രയാണ് വലിയ സ്‌കോറിലേക്ക് പോവുകയായിരുന്ന മുംബൈയെ നിയന്ത്രിച്ച് കളി വരുതിയിലാക്കിയത്. താരതമ്യേനെ ചെറിയ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹി അഞ്ചു ബോള്‍ ബാക്കി നില്‍ക്കെയാണ് ലക്ഷ്യം മറികടന്നത്.
advertisement

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് രണ്ടാം ഓവറില്‍ ഏഴ് റണ്‍സെടുത്ത ഓപ്പണര്‍ പൃഥ്വി ഷായെ നഷ്ടമായി. അതിനുശേഷം ക്രീസില്‍ ഒരുമിച്ച ധവാനും സ്മിത്തും ചേര്‍ന്ന് ടീം സ്‌കോര്‍ പതിയെ ഉയര്‍ത്തി. ടീം സ്‌കോര്‍ 64ല്‍ എത്തിയപ്പോള്‍ 33 റണ്‍സെടുത്ത സ്മിത്തിനെ പൊള്ളാര്‍ഡ് വീഴ്ത്തി. പിന്നീടെത്തിയ ലളിത് യാദവ്, ധവാനോടൊപ്പം ചേര്‍ന്ന് സ്‌കോര്‍ ഉയര്‍ത്തിയെങ്കിലും പതിനഞ്ചാം ഓവറില്‍ രാഹുല്‍ ചഹര്‍ ധവാനെ പുറത്താക്കിക്കൊണ്ട് ഈ കൂട്ടുകെട്ട് തകര്‍ത്തു. 45 റണ്‍സെടുത്താണ് ധവാന്‍ പുറത്തായത്. ഏഴ് റണ്‍സ് നേടിയ നായകന്‍ പന്തിനും അധികനേരം ക്രീസില്‍ നില്‍ക്കാനായില്ല. പുറത്താകാതെ 25 പന്തില്‍ 22 റണ്‍സ് നേടിയ ലളിത് യാദവിന്റെ പ്രകടനമാണ് ഡല്‍ഹിയുടെ വിജയത്തില്‍ നിര്‍ണായകമായത്.

advertisement

കഴിഞ്ഞ മത്സരങ്ങളിലേത് പോലെ ഇത്തവണയും മുംബൈ ബൗളര്‍മാര്‍ എതിര്‍ ടീമിലെ ബാറ്റ്സ്മാന്മാരെ ശെരിക്കും വരിഞ്ഞു മുറുക്കിയിരുന്നു. റണ്‍സ് വഴങ്ങുന്നതില്‍ ബൗളര്‍മാരെല്ലാം നന്നേ പിശുക്ക് കാണിച്ചു. ചെറിയ സ്‌കോര്‍ പ്രതിരോധിച്ച് കൊണ്ട് അവസാന ഓവര്‍ വരെ മത്സരമെത്തിക്കാന്‍ മുംബൈക്ക് കഴിഞ്ഞു. പൊള്ളാര്‍ഡ് എറിഞ്ഞ അവസാന ഓവറില്‍ ഡല്‍ഹിക്ക് ജയിക്കാന്‍ 5 റണ്‍സ് വേണമായിരുന്നു. ആദ്യ പന്ത് നേരിട്ട ഹെട്‌മേയര്‍ ബൗണ്ടറി കടത്തി. പൊള്ളാര്‍ഡ് എറിഞ്ഞ രണ്ടാം ബോള്‍ അമ്പയര്‍ നോ ബോള്‍ വിധിക്കുകയായിരുന്നു.

advertisement

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ബൗളര്‍മാരുടെ മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. സ്‌കോര്‍ബോര്‍ഡില്‍ രണ്ടക്കം തികയ്ക്കുമ്പോഴേക്കും ഓപ്പണര്‍ ഡീ കോക്കിന്റെ വിക്കറ്റ് മുംബൈക്ക് നഷ്ടമായി. ശേഷം ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിനോടൊപ്പം നായകന്‍ രോഹിത് ശര്‍മ മികച്ച റണ്‍ റേറ്റില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഏഴാം ഓവറിലെ അവസാന പന്തില്‍ ഈ കൂട്ടുകെട്ട് തകര്‍ന്നു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഒമ്പതാം ഓവര്‍ എറിഞ്ഞ അമിത് മിശ്ര രണ്ട് വമ്പന്‍ വിക്കറ്റുകള്‍ വീഴ്ത്തിക്കൊണ്ട് ഡല്‍ഹിയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നു. 30 പന്തില്‍ 44 റണ്‍സെടുത്ത രോഹിത് ശര്‍മയെയാണ് മിശ്ര ആദ്യം വീഴ്ത്തിയത്. ശേഷം ക്രീസിലെത്തിയ ഹാര്‍ദിക് നേരിട്ട ആദ്യ പന്തില്‍ തന്നെ റണ്‍സൊന്നും നേടാതെ പുറത്താവുകയായിരുന്നു. മത്സരത്തില്‍ പൊള്ളാര്‍ഡിനേയും ഇഷാന്‍ കിഷനെയും കൃത്യമായ ഇടവേളകളില്‍ കൂടാരം കയറ്റിയതും മിശ്ര ആയിരുന്നു.

advertisement

മലയാളം വാർത്തകൾ/ വാർത്ത/IPL/
IPL 2021 | ഡല്‍ഹി പഴയ ഡല്‍ഹിയല്ല! മുംബൈ ഇന്ത്യന്‍സിനെതിരെ 6 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം
Open in App
Home
Video
Impact Shorts
Web Stories