വിശാൽ അഹിർവാർ (36) എന്ന സബ് പോസ്റ്റ് മാസ്റ്ററാണ് ഐപിഎല്ലിന്റെ ടി20 ക്രിക്കറ്റിന്റെ പേരിൽ നടത്തുന്ന ചൂതാട്ട മൊബൈൽ ആപ്പിൽ പണമെറിഞ്ഞ് കളിച്ചത്. അതിവേഗം പണം ഇരട്ടിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് താൻ ചൂതാട്ടം നടത്തിയതെന്ന് വിശാൽ പൊലീസിന് മൊഴി നൽകി.
നിക്ഷേപം പിൻവലിക്കാനെത്തിയവരോട് പോസ്റ്റ് ഓഫീസ് അധികൃതർ അവരുടെ ഫിക്സഡ് ഡെപ്പോസിറ്റ് നമ്പറുകളും അക്കൗണ്ട് നമ്പറുകളും പോസ്റ്റ് ഓഫീസ് റെക്കോർഡുകളിൽ ഇല്ലെന്ന് പറഞ്ഞപ്പോൾ അവർ ശെരിക്കും ഞെട്ടി. പിന്നീട് സംഭവം അന്വേഷിക്കാനായി ഇടയ്ക്കിടെ പോസ്റ്റ് ഓഫീസിൽ വന്ന അവരോട് സംഭവിച്ച കാര്യങ്ങൾ പറയുകയായിരുന്നു.
advertisement
തങ്ങളുടെ പണം അക്കൗണ്ടിലില്ലെന്ന് അറിഞ്ഞ് നിക്ഷേപകർ പൊലീസിന് നൽകിയ പരാതിയിലാണ് വിശാൽ അറസ്റ്റിലായത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 408 (വിശ്വാസവഞ്ചന), സെക്ഷൻ 420 (തട്ടിപ്പ്) എന്നീ വകുപ്പുകൾ ചുമത്തിയാണ് വിശാലിനെതിരെ കേസ് എടുത്തിരിക്കുന്നത്.
വിശാലിനെ അറസ്റ്റ് ചെയ്ത ശേഷം ചോദ്യം ചെയ്യലിന് വിധേയനാക്കി. ഈ ചോദ്യംചെയ്യലിലാണ് 20 പേരുടെ സമ്പാദ്യപദ്ധതികളിൽ നിന്നായി ഇയാൾ 1.25 കോടി രൂപ നഷ്ടപ്പെടുത്തിയതെന്ന് മനസിലാക്കിയത്. കൂടുതൽ പരാതിക്കാർ രംഗത്തെത്താൻ സാധ്യതയുണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന.തട്ടിപ്പ് പുറത്തുവന്നതോടെ ഈ പോസ്റ്റ് ഓഫീസിലെ കൂടുതൽ നിക്ഷേപകർ തങ്ങളുടെ നിക്ഷേപങ്ങളെ കുറിച്ചറിയാനായി പൊലീസിനെ സമീപിക്കുന്നുണ്ട്.
Also read- IPL | ഐപിഎൽ വാതുവെപ്പ് സംഘത്തിലെ ആറുപേർ പിടിയിൽ; 75000 രൂപയും പത്ത് മൊബൈൽ ഫോണുകളും പിടികൂടി
അടുത്തിടെ ഡൽഹിയിൽ വാതുവെപ്പ് സംഘത്തിലെ ആറുപേർ അറസ്റ്റിലായിരിക്കുന്നു. ഡൽഹി സിറ്റി പോലീസിന്റെ ഔട്ടർ ഡിസ്ട്രിക്ട് വിങ്ങാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 75000 രൂപയും പത്ത് മൊബൈൽ ഫോണുകൾ, രണ്ട് എൽഇഡി ടിവികൾ, വോയ്‌സ് റെക്കോർഡറുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തിരുന്നു.
റെയ്ഡിനിടെ, ഒന്നിലധികം മത്സരങ്ങളിൽ ചൂതാട്ട പ്രവർത്തനങ്ങൾക്കായി അഞ്ച് മൊബൈൽ ഫോണുകൾ ഘടിപ്പിച്ച ഉപകരണം അടങ്ങിയ ഒരു സ്യൂട്ട്കേസും പോലീസ് കണ്ടെടുത്തിരുന്നു, കൂടാതെ കോൾ റെക്കോർഡറും മൈക്കുകളും പൊലീസ് പിടികൂടി. രാഹുൽ ഗാർഗ്, കുനാൽ ഗാർഗ്, സഞ്ജീവ് കുമാർ, അശോക് ശർമ്മ. ധർമ്മാത്മ ശർമ്മ, കനയ്യ എന്നിവരാണ് അറസ്റ്റിലായത്.