രാജസ്ഥാനെ 13 റൺസിന് ഡൽഹി പരാജയപ്പെടുത്തുകയും ചെയ്തു. 161 റൺസ് പിന്തുടർന്ന രാജസ്ഥാൻ അനായാസമായി ജയിക്കുമെന്ന നിലയിൽ നിന്നാണ് ഡൽഹി വിജയം തട്ടിയെടുത്തത്. ഇതോടെ പോയിന്റ് പട്ടികയിൽ ഡൽഹി ഒന്നാമതായി.
ഐപിഎല്ലിൽ തന്റെ 39ാമത്തെ അർധ സെഞ്ചുറിയാണ് ധവാൻ സ്വന്തമാക്കിയത്. വിരാട് കോഹ്ലി, സുരേഷ് റെയ്ന, രോഹിത് ശർമ എന്നിവരെ മറികടന്നാണ് ശിഖർ ധവാന്റെ റെക്കോർഡ് നേട്ടം. 38 അർധ സെഞ്ചുറികളായിരുന്നു ഇതുവരെ നാല് താരങ്ങളും നേടിയിരുന്നത്.
You may also like:ഐപിഎല്ലിൽ തകർത്തടിച്ച് ഡിവില്ലിയേഴ്സ്; മുൻനായകനെ ദക്ഷിണാഫ്രിക്ക തിരിച്ചുവിളിക്കുമോ?
ഈ സീസണിലെ ഐപിഎല്ലിൽ ധവാന്റെ തുടർച്ചയായ രണ്ടാം അർധ സെഞ്ചുറിയാണ് ഇന്നലെ ഉണ്ടായത്. ഞായറാഴ്ച്ച മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ 52 ബോളിൽ 69 റൺസ് താരം നേടിയിരുന്നു. ഡൽഹിയുടെ വിജയത്തിൽ നിർണായകമായതും ധവാന്റെ പ്രകടനമാണ്.
ശിഖാർ ധവാന്റെ റെക്കോർഡ് പ്രകടനത്തിന് പുറമേ മറ്റൊരു താരവും ഇന്നലത്തെ മത്സരത്തിൽ ഉയർന്നു വന്നു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ ബൗളർ എന്ന നേട്ടം സ്വന്തമാക്കിയത് ഡല്‍ഹിയുടെ ആന്റിച്ച് നോര്‍ജെയാണ്.
രാജസ്ഥാൻ ബാറ്റ്സ്മാൻ ജോസ് ബട്‌ലര്‍ക്കെതിരെ നോർജെ പന്തെറിഞ്ഞത് മണിക്കൂറില്‍ 156.22 കിലോമീറ്റര്‍ വേഗതയിലാണ്. എന്നാൽ അതിവേഗ ബോളിൽ പതറാതെ ബൗണ്ടറി അടിച്ചാണ് ബട്‌ലർ മറുപടി നൽകിയത്. പക്ഷേ, ബട്‌ലറുടെ വിക്കറ്റ് നേടിയതും നോർജെ തന്നെയാണ്.