TRENDING:

കുറിപ്പ് കൊറിയൻ ഭാഷയിൽ; എറണാകുളത്തെ 16 കാരിയുടെ മരണത്തിൽ അന്വേഷണം ഊർജിതം

Last Updated:

കൊറിയൻ സുഹൃത്ത് എന്ന പേരിൽ ആരെങ്കിലും ആദിത്യയെ സാമൂഹിക മാധ്യമങ്ങൾ വഴി കബളിപ്പിച്ചതാണോ എന്ന് പോലീസിന് സംശയമുണ്ട്

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: തിരുവാങ്കുളത്ത് ക്വാറിയിൽ 16 കാരിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ് അന്വേഷണം ഊർജിതമാക്കി. മാമല കക്കാട് സ്വദേശി മഹേഷിന്റെയും രമ്യയുടെയും മകൾ ആദിത്യ (16) ആണ് മരിച്ചത്. ചോറ്റാനിക്കര ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ ലാബ് ടെക്നീഷ്യൻ കോഴ്സ് ഒന്നാം വർഷ വിദ്യാർഥിനിയായിരുന്നു ആദിത്യ.
News18
News18
advertisement

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട കൊറിയൻ സുഹൃത്ത് അപകടത്തിൽ മരിച്ചതിൽ മനംനൊന്താണ് ജീവനൊടുക്കുന്നതെന്ന ആദിത്യയുടെ മൂന്ന് പേജ് വരുന്ന ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ബാഗിലെ നോട്ട്ബുക്കിനുള്ളിൽ ഇംഗ്ലീഷിലാണ് കുറിപ്പ് എഴുതിയിരുന്നത്. സംഗീത മേഖലയിൽ പ്രവർത്തിക്കുന്ന കൊറിയൻ സുഹൃത്ത് ഒരാഴ്ച മുൻപ് അപകടത്തിൽ മരിച്ചതായും ആ ദുഃഖം താങ്ങാൻ വയ്യാത്തതിനാലാണ് ജീവിതം അവസാനിപ്പിക്കുന്നതെന്നും കുറിപ്പിലുണ്ട്. കൂടാതെ ആദിത്യയുടെ നോട്ട്ബുക്കിൽ കൊറിയൻ ഭാഷയിലുള്ള കുറിപ്പുകളും പോലീസ് കണ്ടെത്തിയിട്ടുണ്ട്. മാതാപിതാക്കൾക്ക് തന്നോട് വലിയ സ്നേഹമാണെന്നും എന്നാൽ സുഹൃത്തിന്റെ മരണം സഹിക്കാനാവില്ലെന്നുമാണ് കുട്ടി എഴുതിയിരുന്നത്.

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

അതേസമയം, കൊറിയൻ സുഹൃത്ത് എന്ന പേരിൽ ആരെങ്കിലും ആദിത്യയെ സാമൂഹിക മാധ്യമങ്ങൾ വഴി കബളിപ്പിച്ചതാണോ എന്ന് പോലീസിന് സംശയമുണ്ട്. ആദിത്യയുടെ ഫോൺ നിലവിൽ ലോക്ക് ചെയ്ത നിലയിലാണ്. ഇത് സൈബർ സെല്ലിന്റെ സഹായത്തോടെ തുറന്ന് പരിശോധിച്ചാൽ മാത്രമേ യഥാർത്ഥ വിവരങ്ങൾ പുറത്തുവരികയുള്ളൂ എന്ന് ചോറ്റാനിക്കര പോലീസ് അറിയിച്ചു.

Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കുറിപ്പ് കൊറിയൻ ഭാഷയിൽ; എറണാകുളത്തെ 16 കാരിയുടെ മരണത്തിൽ അന്വേഷണം ഊർജിതം
Advertisement
Open in App
Home
Video
Impact Shorts
Web Stories