നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ നിയമസഹായം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടതായും അഖിൽ വ്യക്തമാക്കി.
നവീൻ ബാബുവിന്റെ സംസ്കാര ചടങ്ങിൽ പങ്കെടുക്കുവാൻ കണ്ണൂർ കലക്ടർ താല്പര്യമറിയിച്ചിരുന്നെങ്കിലും കുടുംബം അതിനോട് വിയോജിക്കുകയായിരുന്നു.
ഇതിനെ തുടർന്നാണ് പത്തനംതിട്ട സബ് കലക്ടർ വഴി കുടുംബത്തിനെ കത്ത് കൈമാറിയത്. എന്നാൽ ഈ കത്തിൽ ഔദ്യോഗികമായ ഓപ്പോ സിലോ രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നില്ല.
അതേസമയം ദുഃഖം പങ്കു വച്ചുള്ള കലക്ടറുടെ കത്തിലെ വാചകങ്ങൾ പുറത്ത്. നവീൻ ബാബുവിന്റെ മരണത്തിന്റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ലെന്നും എന്റെ ചുറ്റും ഇരുട്ട് മാത്രമാണെന്നും നഷ്ടബോധം പറഞ്ഞറിയിക്കാനാകില്ലെന്നും കുടുംബത്തിന് നൽകിയ കത്തിൽ പറയുന്നു. ഇന്നലെവരെ എന്റെ തോളോട് ചേർന്ന് പ്രവർത്തിച്ച ആളാണ് നവീൻ.
advertisement
സഹാനുഭൂതിയോടെ ജോലി ചെയ്ത വ്യക്തിയായിരുന്നുവെന്നും ഇപ്പോൾ പ്രാർത്ഥിക്കാൻ മാത്രമേ സാധിക്കുന്നുള്ളൂ എന്നും കലക്ടർ കുടുംബത്തെ നൽകിയ കത്തിൽ പറയുന്നു. പത്തനംതിട്ട സബ് കലക്ടർ വഴിയാണ് ദുഃഖം പങ്കു വച്ചുള്ള കത്ത് കുടുംബത്തിന് കൈമാറിയത് ചടങ്ങിനു ശേഷം നവീൻ ബാബുവിനെ ചേമ്പിനെ വിളിച്ചു സംസാരിച്ചിരുന്നു.
