ഈ വിദ്യാർത്ഥികളെ ബന്ധിപ്പിക്കുന്ന പെരുമ്പാവൂർ സ്വദേശിയെ കണ്ടെത്താനുള്ള അന്വേഷണം തുടരുകയാണ്. ഏലൂർ സ്റ്റേഷൻ പരിധിയിൽ നിന്നുള്ള ഏലൂർ സ്വദേശി അഭിഷേക് ബിജു, വെങ്ങോല സ്വദേശി ഹാഫിസ്, എടത്തല സ്വദേശി അൽത്താഫ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
പോലീസിന്റെ വിവരമനുസരിച്ച്, ഇവരുടെ അക്കൗണ്ടുകളിൽ നിന്ന് ഇന്നലെ മാത്രം 6 ലക്ഷത്തിലേറെ രൂപ പിൻവലിച്ചിരുന്നു. പ്രധാന പ്രതിയായ പെരുമ്പാവൂർ സ്വദേശിയുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
തട്ടിപ്പിനായി പണം കൈമാറിയ അക്കൗണ്ടുകൾ കോളേജ് വിദ്യാർത്ഥികളുടേതായിരുന്നു. “ഗെയിമിങ്ങിലൂടെ പണം സമ്പാദിക്കാം” എന്ന പേരിൽ കബളിപ്പിച്ചാണ് ഇവർ അക്കൗണ്ട് വിവരങ്ങൾ ശേഖരിച്ചത്. തട്ടിപ്പിനായി ഈ വിവരങ്ങൾ ഉപയോഗിക്കപ്പെടുന്നതായിരുന്നതായി വിദ്യാർത്ഥികൾക്ക് അറിവില്ലായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
advertisement
അക്കൗണ്ടുകൾ നൽകിയ കൂടുതൽ വിദ്യാർത്ഥികളുടെ അറസ്റ്റ് ഉടൻ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. ഇതോടൊപ്പം, സമാന തട്ടിപ്പുകൾ തടയുന്നതിനായി കോളേജുകൾ കേന്ദ്രീകരിച്ച് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കാൻ കൊച്ചി സിറ്റി പൊലീസ് തീരുമാനിച്ചു.
