മന്ത്രിയുടെ പി.എയുടെ പേര് പരാതിയിൽ എഴുതി ചേർത്തത് താനെന്നും ബാസിത് സമ്മതിച്ചിട്ടുണ്ട്. അതേസമയം, പരാതിക്കാരൻ ഹരിദാസിന്റെ രഹസ്യ മൊഴി രേഖപ്പെടുത്തി. ബാസിതിനെ റിമാൻഡ് ചെയ്ത ശേഷം നാളെ കസ്റ്റഡിയിൽ വാങ്ങി വീണ്ടും ചോദ്യം ചെയ്യും. കഴിഞ്ഞ ദിവസം സിജെഎം കോടതിയിലാണ് രഹസ്യമൊഴി രേഖപ്പെടുത്താൻ ഹരിദാസൻ അനുമതി നൽകിയത്.
advertisement
കഴിഞ്ഞ ദിവസമാണ് മലപ്പുറം സ്വദേശിയും മുൻ എ.ഐ.എസ്.എഫ് നേതാവുമായ കെ.പി. ബാസിതിനെ തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ് അറസ്റ്റ് ചെയ്തത്. മഞ്ചേരിയിൽ നിന്നാണ് ബാസിതിനെ കസ്റ്റഡിയിലെടുത്തത്.
നിയമനത്തിനായി ഒരു ലക്ഷം രൂപ വാങ്ങിയത് ബാസിത്താണെന്നായിരുന്നു പരാതിക്കാരനായ ഹരിദാസിന്റെ മൊഴി. ആരോഗ്യമന്ത്രിയുടെ ഓഫീസിനെതിരെ ഉയർന്ന നിയമന കോഴ ആരോപണത്തിൽ ഗൂഢാലോചനയുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. മന്ത്രിയുടെ ഓഫീസിനെതിരെ ആരോപണം ഉന്നയിക്കാൻ ഹരിദാസിനെ പ്രേരിപ്പിച്ചതും വാർത്തയാക്കിയതും ബാസിത്താണെന്നാണ് പൊലീസ് പറയുന്നത്.
