ബസ് ഉടമകളുടെ സമര പ്രഖ്യാപനം സംബന്ധിച്ച് അറിയിപ്പ് ലഭിച്ചിട്ടില്ല. ഗൗരവമായ ചർച്ചകൾ നടക്കുന്നുണ്ട്. വരും ദിവസങ്ങളിലും ചർച്ചകൾ നടക്കും. പൊതു ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ ഒരു ദിവസം കൊണ്ട് തീരുമാനമെടുക്കാൻ കഴിയില്ല. ആർക്കും അത്യപ്തി ഇല്ലാത്ത രീതിയിൽ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ബജറ്റിൽ പ്രൈവറ്റ് ബസ് മേഖലയെപ്പറ്റി പരാമർശിക്കാത്തതിൽ സ്വകാര്യ ബസ് ഉടമകൾ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. എന്നാൽ, ബസ് ചാർജ് വർധനവിൽ ബജറ്റിൽ ഉണ്ടാകാറില്ലെന്ന് മന്ത്രി വ്യക്തമാക്കി.
Also Read-വെന്തുരുകി കേരളം; ആറ് ജില്ലകളിൽ ഇന്നും ചൂട് കൂടും; ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
advertisement
മിനിമം ചാർജ് 12 രൂപയാക്കണമെന്നാണ് ബസ് ഉടമകളുടെ പ്രധാന ആവശ്യം. ചര്‍ജ് ഉടന്‍ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കിൽ മൂന്നു ദിവസത്തിനുള്ളില്‍ സമരം പ്രഖ്യാപിക്കുമെന്നും ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ ഭാരവാഹികള്‍ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.
Also Read-സ്വകാര്യ ബസുടമകള്‍ സമരത്തിലേക്ക് ; മിനിമം ചാർജ് വർധിപ്പിക്കണമെന്ന് അവശ്യം
രണ്ട് വര്‍ഷത്തോളമായി കോവിഡ് കാരണം കനത്ത നഷ്ടത്തിലാണ് ബസ് ഓടിച്ച് വരുന്നത്. ഡീസല്‍ വില വര്‍ധിക്കുന്ന സഹചര്യത്തില്‍ ഇനിയും ഈ നിരക്കില്‍ മുന്നോട്ട് പോകാന്‍ കഴിയില്ല. ജീവന്‍ മരണ പോരാട്ടം ആയതിനാലാണ് സമരത്തിലേക്ക് നീങ്ങുന്നതെന്നുമാണ് ബസ് ഉടമകൾ പറഞ്ഞിരുന്നു.
കുറഞ്ഞ ടിക്കറ്റ് ചാര്‍ജ്ജ് 12 രൂപയാക്കുക, വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുക, ഫെയര്‍ സ്റ്റേജിന് ആനുപാതികമായി ചാര്‍ജ്ജ് വര്‍ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. വിഷയത്തിൽ സർക്കാർ ബസ് ഉടമകളുമായി ചർച്ച നടത്തിയിരുന്നു.