എന്നാൽ വനിതാ ഉദ്യോഗസ്ഥർ മുമ്പ് നൽകിയ പരാതിയിൽ ബി ആർ ജയനെ നിലമ്പൂരിലേക്ക് സ്ഥലം മാറ്റിയതിന്റെ അടുത്ത ദിവസമായിരുന്നു റിപ്പോർട്ട് നൽകിയത്. ഇത് സ്ഥലം മാറ്റിയതിന്റെ പ്രതികാരം തീർക്കാൻ ജയൻ കെട്ടിച്ചമച്ച റിപ്പോർട്ട് ആണെന്നു വിലയിരുത്തിയാണ് സസ്പെൻഡ് ചെയ്യപ്പെട്ടിരിക്കുന്നത്. ജയൻ സ്വന്തം വകുപ്പിനു പുറമെ പോലിസ്, എക്സൈസ് വകുപ്പുകളിലും മാധ്യമങ്ങൾക്കും റിപ്പോർട്ട് നൽകിയെന്നാണ് ആരോപണം. ഇത് മൂലം വനം വകുപ്പിനെ കളങ്കപ്പെടുത്തിയ നിലയിൽ വാർത്തകളും വ്യാപകമായി പ്രചരണവുമുണ്ടായിയെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു.
advertisement
അതേസമയം പ്ലാച്ചേരി സ്റ്റേഷനിൽ കഞ്ചാവ് ചെടികൾ വാച്ചർ അജേഷ് വളർത്തിയിരുന്നത് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ അറിയുകയും അത് നശിപ്പിക്കുകയും ചെയ്യുകയും വിവരം ബി ആർ ജയനെ അറിയിക്കുകയും ചെയ്തിരുന്നു എന്നും എന്നാൽ ജയൻ ഇതെല്ലാം തെറ്റിദ്ധരിപ്പിക്കുന്ന നിലയിൽ റിപ്പോർട്ട് ആക്കി അജേഷ് എന്ന വാച്ചറുടെ മൊഴി വീഡിയോയിൽ പകർത്തി സമൂഹ മാധ്യമങ്ങൾക്ക് നൽകിയെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. മാധ്യമങ്ങളെ ഉപയോഗിച്ച് വകുപ്പിനെ മോശപ്പെടുത്തി എന്നുള്ളത് ഗുരുതരമായ തെറ്റാണെന്ന് അന്വേഷണ സംഘം നൽകിയ റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാന വനം വകുപ്പ് മേധാവി ഒപ്പിട്ട സസ്പെൻഷൻ ഉത്തരവ് ഇന്നലെയാണ് പുറത്തിറങ്ങിയത്.