TRENDING:

അതിഥിത്തൊഴിലാളികൾ 'സിമന്റ് കട്ട' ഇറക്കുന്നത് തടഞ്ഞ് CITU പ്രവർത്തകർ; ഒടുവിൽ ചുമട് ഇറക്കിയത് ​ഗൃഹനാഥനും ഭാര്യയും

Last Updated:

ഗൃഹനാഥനും ഭാര്യയും ചേർന്ന് കട്ടകൾ ഇറക്കി തീരുന്നത് വരെ സിഐടിയു പ്രവർത്തകർ കാവൽ നിൽക്കുകയും ചെയ്തു

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
തൃശൂർ: അതിഥിത്തൊഴിലാളികൾ സിമന്റ് കട്ട ഇറക്കുന്നത് തടഞ്ഞ് സിഐടിയു പ്രവർത്തകർ. തൃശൂർ പാലിശ്ശേരിയിൽ വിശ്വനാഥന്റെ വീട്ടിലായിരുന്നു സംഭവം. പെട്ടിയോട്ടയിൽ കൊണ്ടുവന്ന 100 സിമന്റ് കട്ടകൾ അതിഥിത്തൊഴിലാളികൾ ഇറക്കുന്നതാണ് CITU ചുമട്ടുത്തൊഴിലാളികൾ തടഞ്ഞത്.
advertisement

കട്ടകൾ അതിഥിത്തൊഴിലാളികൾ ഇറക്കരുത്, വേണമെങ്കിൽ വീട്ടുകാർക്ക് ഇറക്കാമെന്നായിരുന്നു സിഐ‍ിയു പ്രവർത്തകരുടെ നിലപാട്. ഇതിനെ തുടർന്ന് ​ഗൃഹനാഥനായ വിശ്വനാഥനും ഭാര്യ സം​ഗീതയും ചേർന്നാണ് കട്ടകൾ ഇറക്കി വച്ചത്. ​ഗൃഹനാഥനും ഭാര്യയും ചേർന്ന് കട്ടകൾ ഇറക്കി തീരുന്നത് വരെ സിഐടിയു പ്രവർത്തകർ കാവൽ നിൽക്കുകയും ചെയ്തു.

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

വീട്ടിലെ അറ്റകുറ്റപ്പണികൾക്കായാണ് കുറച്ച് കട്ടകൾ എത്തിച്ചത്. സിഐടിയു പ്രവർത്തകർ കട്ടകൾ ഇറക്കുന്നതുമായി സംബന്ധിച്ച് ഭീഷണി മുഴക്കിയെന്നും വിശ്വനാഥൻ പറഞ്ഞു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
അതിഥിത്തൊഴിലാളികൾ 'സിമന്റ് കട്ട' ഇറക്കുന്നത് തടഞ്ഞ് CITU പ്രവർത്തകർ; ഒടുവിൽ ചുമട് ഇറക്കിയത് ​ഗൃഹനാഥനും ഭാര്യയും
Open in App
Home
Video
Impact Shorts
Web Stories