താൻ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികളിൽ പ്രസംഗിക്കുന്നവരുടെ കൂട്ടത്തിൽ രണ്ട് സ്ത്രീകളെങ്കിലും കുറഞ്ഞത് ഉണ്ടായിരിക്കണമെന്നാണ് മുഖ്യമന്ത്രി അനൗദ്യോഗികമായി നിർദ്ദേശം നൽകിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിർദ്ദേശം സി പി എമ്മും സി പി ഐയും സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ഇതിനകം നടപ്പാക്കി തുടങ്ങി.
'മഹ' ചുഴലിക്കാറ്റ്: തീരപ്രദേശത്ത് ജാഗ്രത നിർദ്ദേശം; മത്സ്യത്തൊഴിലാളികളെ തിരിച്ചു വിളിച്ചു
വനിതാമതിലുമായി ബന്ധപ്പെട്ട ചർച്ചകളെ തുടർന്നാണ് പൊതുവേദികളിൽ സ്ത്രീപങ്കാളിത്തം നിർബന്ധമാക്കാൻ സി പി എം തീരുമാനിച്ചത്. പാർട്ടി കേന്ദ്രനേതൃത്വം പലതവണ നിർദ്ദേശിച്ചിട്ടും ഇത് നടപ്പാകാത്തതിനെ തുടർന്നാണ് മുഖ്യമന്ത്രി തന്നെ നേരിട്ട് നിർദ്ദേശം നൽകിയത്. അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പങ്കെടുത്ത ഇടത് പ്രചാരണ വേദികളിൽ ഈ നിർദ്ദേശം നടപ്പാക്കിയിരുന്നു.
advertisement
ലൈബ്രറി കൗൺസിൽ തെരഞ്ഞെടുപ്പ്, ഗ്രാമീണ മേഖലകളിലുള്ള ഗ്രന്ഥശാലാ - കലാസമിതി ഭാരവാഹികൾ എന്നിവയിലും സ്ത്രീ സാന്നിധ്യം ശക്തമാക്കാനാണ് സി പി എം തീരുമാനം.