രാത്രി വൈകിയും സ്കൂൾ പരിസരത്ത് പൊലീസ് കാവലേർപ്പെടുത്തിയിരുന്നു. കുമ്പള ഗവ.ഹയർസെക്കൻഡറി സ്‌കൂൾ കലോത്സവത്തിൽ പലസ്തീനിലെ കുഞ്ഞുങ്ങളുടെ ദുരിതം പ്രമേയമാക്കി മൈം അവതരിപ്പിക്കുന്നതിനിടെ മത്സരാർത്ഥികൾ 'ഫ്രീ പലസ്തീൻ' എന്നെഴുതിയ പ്ലക്കാർഡ് ഉയർത്തിയപ്പോൾ 2 അധ്യാപകർ കർട്ടൻ താഴ്ത്താൻ നിർദേശിച്ചതിനെത്തുടർന്ന് ബഹളവും കയ്യാങ്കളിയും ഉണ്ടായിരുന്നു. മൈം തടഞ്ഞ അധ്യാപകർക്കെതിരെ നടപടി ആവശ്യപ്പെട്ട് ഇന്ന് ഡിഡിഇക്കു പരാതി നൽകുമെന്ന് പിടിഎ പ്രസിഡന്റ് എ കെ ആരിഫ് അറിയിച്ചു.
വാക്ക് പാലിച്ചുവെന്ന് മന്ത്രി ശിവൻകുട്ടി
''കലോത്സവ വേദിയിൽ തടഞ്ഞുവെക്കപ്പെട്ട മൈം, അതേ വേദിയിൽ അവതരിപ്പിക്കാൻ വിദ്യാർത്ഥികൾക്ക് അവസരമൊരുക്കുമെന്ന് ഉറപ്പുനൽകിയിരുന്നു. ആ വാക്ക് ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു. പലസ്തീൻ ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച ആ വിദ്യാർത്ഥികളുടെ സർഗാത്മകമായ പ്രതിഷേധം വിജയകരമായി വേദിയിലെത്തി.
advertisement
കുട്ടികളുടെ ജനാധിപത്യപരവും മതനിരപേക്ഷവുമായ അവകാശങ്ങൾക്കും അവരുടെ ആവിഷ്കാര സ്വാതന്ത്ര്യത്തിനും ഒപ്പമാണ് ഈ സർക്കാർ എന്ന് ഒരിക്കൽ കൂടി ഉറക്കെ പ്രഖ്യാപിക്കുകയാണ്. തടസ്സങ്ങളെല്ലാം മാറ്റി, അവരുടെ മൈം അവതരിപ്പിക്കാൻ അവസരമൊരുക്കിയതിലൂടെ നാം ഉയർത്തിപ്പിടിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെയും കലയുടെ ശക്തിയെയുമാണ്. ലോകമെങ്ങുമുള്ള അനീതിക്കെതിരെ ശബ്ദിക്കാൻ നമ്മുടെ കുട്ടികൾക്ക് ധൈര്യവും പ്രോത്സാഹനവും നൽകേണ്ടത് നമ്മുടെ കടമയാണ്.
അവതരണത്തിന് അവസരമൊരുക്കാൻ മുന്നിട്ടിറങ്ങിയ സംഘാടകരെയും അധ്യാപകരെയും, ധീരമായി തങ്ങളുടെ നിലപാടിൽ ഉറച്ചുനിന്ന പ്രിയ വിദ്യാർത്ഥികളെയും ഹൃദയത്തോട് ചേർത്തഭിനന്ദിക്കുന്നു. നിങ്ങളുടെ ധൈര്യമാണ് നാളെയുടെ പ്രതീക്ഷ. എല്ലാ ഭാവുകങ്ങളും നേരുന്നു.''- മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.
Summary: The pro-Palestine mime, which was halted during the arts festival at Kumbala Government Higher Secondary School (GHSS) in Kasaragod, was staged again under heavy police security. The re-staging of the mime performance followed a directive from Education Minister V. Sivankutty.