അട്ടപ്പാടിയിൽ നടന്നത് വ്യാജ ഏറ്റുമുട്ടന്നലെന്നാണ് പാർട്ടി പ്രാദേശിക നേതൃത്വം പറയുന്നത്. വ്യാജ ഏറ്റുമുട്ടലുകൾ പോലുള്ളവ കേരളത്തിൽ ഉണ്ടാകാൻ പാടില്ലാത്തതാണ്. സംഭവത്തെ കുറിച്ച് മജിസ്റ്റീരിയൽ അന്വേഷണം നടത്തണം. ഭരണകൂടം രാഷ്ട്രീയ പ്രവർത്തകരെ വെടിവച്ച് കൊല്ലുന്നത് ന്യായീകരിക്കാനാകില്ല. നടപടി പ്രാകൃതമെന്നും കാനം കുറ്റപ്പെടുത്തി.
Also Read വ്യാജ ഏറ്റുമുട്ടൽ ആരോപണം തള്ളി എസ്.പി ശിവവിക്രം
ഭക്ഷണം കഴിയ്ക്കുന്നതിനിടെ പൊലീസ് ക്ലോസ് റേഞ്ചിൽ വെടിയുതിർക്കുകയായിരുന്നു. തോക്ക് കൊണ്ടല്ല മറുപടി പറയേണ്ടത്ത്. തണ്ടർബോൾട്ടിന്റെ വധശിക്ഷ നടപ്പാക്കൽ അംഗീകരിക്കാനാകില്ല. മാവോയിസ്റ്റുകളെ നിയമത്തിന് മുന്നിലെത്തിക്കണം. അല്ലാതെ വെടിവച്ചുകൊല്ലുന്നത് കാടത്താമാണ്. പൊലീസിന്റെ കയ്യിൽ അമിതാധികാരം എത്തുന്നത് ശരിയല്ലെന്നും കാനം ചൂണ്ടിക്കാട്ടി.
advertisement
Also Read കൊലപ്പെടുത്തിയത് കീഴടങ്ങാൻ തയ്യാറായ മാവോയിസ്റ്റുകളെ; വെളിപ്പെടുത്തൽ
