ഭര്‍ത്താവിന് ഭാര്യയുടെ ക്വട്ടേഷന്‍; ഭാര്യയും കാമുകനും ഉള്‍പ്പെടെ 4 പേര്‍ അറസ്റ്റില്‍
ആലപ്പുഴയിൽ സിപിഎമ്മിന്റെ ശക്തികേന്ദ്രമായ ചാരുംമൂട് ഏരിയ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഒടുവിൽ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി കമ്മിറ്റി തന്നെ പിരിച്ചുവിടുന്ന സ്ഥിതിയിലെത്തിയത്. സജിചെറിയാൻ ജില്ലാ സെക്രട്ടറി ആയിരിക്കെ സംഘടനാ വിരുദ്ധമായി ഇടപെട്ടുകൊണ്ട് 15അംഗ താത്കാലിക കമ്മിറ്റിയെ നിയമിച്ചു എന്നതായിരുന്നു വിമർശനം. ഇതേ തുടർന്ന് കഴിഞ്ഞ ഡിവൈഎഫ്ഐ, എസ്എഫ്ഐ സമ്മേളനങ്ങളിൽ നിന്നും 36 പേർ ഇറങ്ങിപ്പോയിരുന്നു. കൂടുതൽ പേർ പാർട്ടി വിട്ടുപോകുമെന്ന സാഹചര്യം വന്നപ്പോഴാണ് പ്രശ്ന പരിഹാരത്തിനായി കോടിയേരി തന്നെ നേരിട്ടെത്തിയത്.
advertisement
'വരൂ നമുക്ക് ഒന്നിച്ച് ജീവിക്കാം, പുറംലോകം അറിയരുത്' സന്ദീപാനന്ദ ഗിരിക്കെതിരെ ആരോപണം
നിലവിലെ താത്കാലിക കമ്മിറ്റി പിരിച്ചുവിട്ടതോടൊപ്പം സമ്മേളനത്തിന് മുൻപുണ്ടായിരുന്ന 21 അംഗ കമ്മിറ്റിക്ക് ചുമതല തിരിച്ചുനൽകി. ഡിവൈഎഫ്ഐ- എസ്എഫ്ഐ സമ്മേളനങ്ങളിൽ നിന്നും ഇറങ്ങിപ്പോയ 36 പേരെ പുറത്താക്കണമെന്ന തീരുമാനവും റദ്ദാക്കി. എംകെ അലിയാരാണ് പുതിയ ഏരിയ സെക്രട്ടറി. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയതോടെ ഇടഞ്ഞുനിന്നിരുന്ന ടി കെ ദേവകുമാറിന് കയർ കോർപറേഷൻ ചെയർമൻ സ്ഥാനവും നൽകി. പാർലമെന്റ് തെരഞ്ഞെടുപ്പ് അടുത്തുവരുന്ന പശ്ചാത്തലത്തിൽ അടിയന്തരമായി പ്രശ്നങ്ങൾ പരിഹരിക്കണമെന്ന താക്കീതാണ് അംഗങ്ങൾക്ക് കോടിയേരി നൽകിയത്.
