കളമശ്ശേരി സംഭവത്തില്‍ സിപിഎം കേന്ദ്ര കമ്മിറ്റി പറഞ്ഞതാണ് പാർട്ടി നിലപാട്. എംവി ഗോവിന്ദന്‍റേത് ഏതു സാഹചര്യത്തില്‍ നടത്തിയ പ്രസ്താവനയെന്നറിയില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു. കളമശ്ശേരി ബോംബ് സ്ഫോടനത്തെ സിപിഎം കേന്ദ്ര കമ്മിറ്റി അപലപിക്കുന്നു. സംസ്ഥാനത്തിന്‍റെ സാമൂഹികാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കേരള ജനത ഉണർന്ന് പ്രവർത്തിക്കണമെന്നും സീതാറാം യെച്ചൂരി പറഞ്ഞു.
advertisement
പലസ്തീന്‍ വിഷയത്തില്‍നിന്ന് ജനങ്ങളുടെ ശ്രദ്ധതിരിക്കാനുള്ള ശ്രമമാണ് കളമശേരിയിലെ സ്ഫോടനമെന്ന എംവി ഗോവിന്ദന്‍റെ പ്രസ്താവനയോടായിരുന്നു സീതാറാം യെച്ചൂരി പ്രതികരിച്ചത്.
സ്ഫോടനത്തെക്കുറിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പ്രസ്താവന അപലപനീയമാണെമന്ന് സീതാറാം യെച്ചൂരി പറഞ്ഞു. വസ്തുതകൾ മനസിലാക്കാതെയാണ് കേന്ദ്ര മന്ത്രി സമൂഹ മാധ്യമത്തിൽ പ്രതികരിച്ചത്. കേന്ദ്രമന്ത്രി നടത്തിയത് സാമുദായിക ഐക്യം തകർക്കാനുള്ള പരാമർശമാണെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അറിയിച്ചു.