ഒന്‍പത് മണിക്ക് തുടങ്ങിയ തിരച്ചിൽ രാത്രി 2.20 ഓടെയാണ് അവസാനിച്ചത്. മൂഴിക്കുളം പാലത്തിനടിയിലെ മൂന്നാമത്തെ തൂണിനു സമീപത്തു നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. ആലുവയിൽ നിന്നുള്ള ആറംഗ യു.കെ സ്കൂബ സംഘം നടത്തിയ തിരച്ചിലിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്കും മാറ്റി. പുഴയിലെറിഞ്ഞുവെന്ന് അമ്മയുടെ മൊഴി നൽകിയതോടെ
പൊലീസിന്റെ കസ്റ്റഡിയിലുള്ള അമ്മ സന്ധ്യയുടെ അറസ്റ്റ് രേഖപ്പെടുത്തും.
അമ്മ സന്ധ്യയോടൊപ്പം കുട്ടി ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് മറ്റക്കുഴിയിൽ നിന്ന് ആലുവ കുറുമശ്ശേരിയിലെ സന്ധ്യയുടെ വീട്ടിലേക്ക് പോയത്. മൂഴിക്കുഴിയിൽ ബസിറങ്ങിയ ശേഷം അമ്മ പുഴയുടെ ഭാഗത്തേക്ക് തനിച്ചു നടന്നുപോയെന്നാണ് നൽകിയ മൊഴി. കുട്ടിയെ ഉപേക്ഷിച്ചശേഷം കുറുമശേരിയില്‍ നിന്ന് ഓട്ടോയില്‍ കയറി വീട്ടിലേക്ക് പോയെന്നും പൊലിസിന് അമ്മ മൊഴി നൽകി.
advertisement
വീട്ടിലെത്തിയിട്ടും കുഞ്ഞിനെ കാണാതായതോടെ അമ്മയോട് വിവരങ്ങൾ തേടി. വീട്ടുകാരുടെ ചോദ്യങ്ങൾക്ക് പരസ്പര വിരുദ്ധമായാണ് അമ്മ മറുപടി നൽകിയത്. എട്ടു മണിയോടെ പുത്തൻകുരിശ് പൊലീസിനെ വിവരമറിയിച്ചു. നാട്ടുകാരുടേയും പൊലീസിന്റെയും അഗ്നിരക്ഷാ സേനയുടെയും അന്വേഷണം മൂഴിക്കുളം ഭാഗത്തേക്ക്. പത്തു മണിയോടെ പാലത്തിലും താഴെയുമായി അന്വേഷണം ആരംഭിച്ചു. അന്വേഷണം ശക്തമാക്കി. അമ്മയ്ക്ക് മാനസികമായി ചില പ്രശ്നങ്ങൾ ഉള്ളതായി സംശയമുണ്ടെന്ന് അയൽക്കാർ പറയുന്നു. ഇതിലും വ്യക്തത വരുത്തിയിട്ടില്ല.
ആഴമുള്ള സ്ഥലമായതിനാൽ സ്കൂബ ടീമിനെ വിളിച്ച് തിരച്ചിൽ ഒടുവിൽ രാത്രി 2 മണിയോടെ കണ്ടെത്തി.