പാലക്കാട് പെരിങ്ങോട്ടുകുറിശ്ശിയിലെ മുൻ കോൺഗ്രസ് നേതാവായിരുന്ന എ.വി ഗോപിനാഥ് തദ്ദേശ തെരഞ്ഞെടുപ്പിൽ ഒരുമിച്ച് മത്സരിച്ചിട്ടും പരാജയത്തിന് പിന്നിൽ സി.പി.എം നേതാക്കളാണെന്ന് നേരത്തെ പരസ്യമായി വിമർശിച്ചിരുന്നു. ഈ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ട് ഇടപെട്ടാണ് ഗോപിനാഥുമായി ചർച്ച നടത്തി അനുനയ നീക്കങ്ങൾ പൂർത്തിയാക്കിയത്.പാലക്കാട് എത്തിയ മുഖ്യമന്ത്രിയുമായി എ വി ഗോപിനാഥ് ചർച്ച നടത്തിയിരുന്നു. സി.പി.എമ്മുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് എ.വി. ഗോപിനാഥിന് ചെയർമാൻ പദവി നൽകുന്നത്.
അതേസമയം, ഗുരുവായൂർ ദേവസ്വം ചെയർമാൻ പദവി താൻ വളരെയധികം ആഗ്രഹിക്കുന്ന ഒന്നാണെന്ന് സുരേഷ് ഗോപിയും നേരത്തെ വ്യക്തമാക്കിയിരുന്നു. തനിക്ക് മറ്റേതൊരു പദവിയേക്കാളും വലുത് ഇതെന്നും, അവസരം ലഭിച്ചാൽ മരണം വരെ ആ സേവനം തുടരാൻ ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
advertisement
