കൃഷ്ണന്‍ കുട്ടിയും സികെ നാണുവും പോയെങ്കിലും മാത്യു ടി തോമസ് ഇതുവരെയും പോയിട്ടില്ല. മാത്യു ടി.തോമസ് രാജി വച്ച് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ദേവഗൗഡ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മാത്യു ടി.തോമസിനെ മന്ത്രിയാക്കിയപ്പോള്‍ ഉണ്ടാക്കിയ ധാരണയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.
മന്ത്രിസ്ഥാനത്തെച്ചൊല്ലി തർക്കം; ജനതാദൾ എസ് പിളർപ്പിലേക്ക്
ഈ മാസം 15 നകം മന്ത്രി മാറ്റം നടപ്പാക്കണമെന്ന് ആവശ്യപ്പെട്ടിട്ടും മന്ത്രിസ്ഥാനം രാജിവയ്ക്കാന്‍ മാത്യു ടി തോമസ് തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് പാര്‍ട്ടിയുടെ മൂന്ന് എം.എല്‍.എമാരെ പാര്‍ട്ടി അധ്യക്ഷന്‍ വിളിപ്പിച്ചത്. കൃഷ്ണന്‍കുട്ടിയെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് എല്‍.ഡി.എഫിനും പാര്‍ട്ടി സംസ്ഥാന ഘടകത്തിനും നല്‍കേണ്ട കത്ത് എച്ച് ഡി ദേവഗൗഡ ബംഗളൂരുവില്‍ നടക്കുന്ന കുടിക്കാഴ്ചയില്‍ കൈമാറും എന്നാണ് കരുതുന്നത്.
advertisement
ജനതാദൾ എസ്സിൽ മന്ത്രിസ്ഥാനത്തെച്ചൊല്ലിയുളള തർക്കം രൂക്ഷം; ദേശീയ നേതൃത്വം ഇടപെടുന്നു
അങ്ങനെയാണെങ്കില്‍ അടുത്തയാഴ്ച മന്ത്രി മാത്യു ടി തോമസ് സ്ഥാനം രാജിവയ്‌ക്കേണ്ടി വരും. ഈ സാഹചര്യത്തില്‍ വീരേന്ദ്രകുമാറുമായി ചേര്‍ന്ന് പുതിയ പാര്‍ട്ടി രൂപീകരിക്കുന്നതിനെക്കുറിച്ചും മാത്യു ടിതോമസ് ആലോചിക്കുന്നുണ്ട്.