അപകടം ഉണ്ടായോ ?
പത്തനംതിട്ട മെഴുവേലി ആലംകോട് പിഐപി കനാലില്‍ ജനുവരി 22ന് ആംബുലന്‍സ് കനാലിലേക്ക് മറിഞ്ഞിരുന്നു. പിന്നാലെയാണ് വെന്റിലേറ്ററിലായിരുന്ന രോഗിയുമായി പോയ ആംബുലന്‍സാണ് മറിഞ്ഞതെന്നും രോഗി നീന്തി രക്ഷപ്പെട്ടെന്ന തരത്തിൽ അപകടത്തിന്റെ ചിത്രം പങ്കുവച്ച് സമൂഹമാധ്യമങ്ങളില്‍ വലിയ പ്രചാരണം നടന്നത്. കനാലിൽ വീണുകിടക്കുന്ന ആംബുലൻസിന്റെ ചിത്രത്തിനൊപ്പമായിരുന്നു വലിയ പ്രചാരണം.
യഥാർത്ഥത്തിൽ സംഭവിച്ചത്
ആംബുലൻസ് കനാലിലേക്ക് മറിഞ്ഞുവെന്നതാണ് സത്യമാണ്. എന്നാൽ ആ സമയം രോഗി ആംബുലൻസിൽ ഇല്ലായിരുന്നു. സ്ട്രോക്ക് വന്ന് പത്തുവർഷക്കാലമായി ഗുരുതരാവസ്ഥയിൽ ഇരിക്കുന്നയാളാണ് രോഗി. ശ്വാസംമുട്ടലുണ്ടായപ്പോൾ അടുത്തുള്ള ആശുപത്രിയിൽ എത്തിക്കാനാണ് ആംബുലൻസ് വന്നത്. ഇതിനിടെ ഒരു തെരുവുനായ ആംബുലൻസിന് കുറുകെ ചാടി. അതിനെ ഇടിക്കാതിരിക്കാൻ ബ്രേക്ക് പിടിച്ചപ്പോൾ വാഹനം കനാലിലേക്ക് മറിയുകയായിരുന്നു. മാത്രമല്ല, അപകടത്തിൽപെട്ട ആംബുലൻസ് വെന്റിലേറ്റർ സൗകര്യമുള്ളതല്ല. സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്നും മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ആംബുലൻസ് ഉടമയുമായ നെജോ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
advertisement
