എന്നാൽ ആ സാഹസികപ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം അന്തമാൻ ജയിലിൽ കിടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അവിടെ നിന്ന് പുറത്ത് വരാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായെന്നും ഈ സാഹചര്യത്തിൽ ഹിന്ദു മഹാസഭക്കാർ അദ്ദേഹത്തെ സമീപിച്ചുവെന്നും ജയരാജൻ പറഞ്ഞു. തുടർന്ന് ബ്രിട്ടിഷുകാർക്ക് മാപ്പ് എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. ഇനി എന്റെ ജീവിതകാലഘട്ടം മുഴുവൻ ബ്രിട്ടീഷ് സേവകനായി പ്രവർത്തിച്ചുകൊള്ളാമെന്ന് സവർക്കർ ബ്രിട്ടീഷ് സായിപ്പിന് ദയാഹർജി കൊടുത്തു’- ഇ.പി ജയരാജൻ പറഞ്ഞു.
Also read-‘ജയരാജന്‍ മാസപ്പടിയുടെ ആശാന്‍; എം.വി ഗോവിന്ദന്‍ പിണറായി വിജയന് ഭജഗോവിന്ദം പാടുന്നു;’ കെ.സുരേന്ദ്രന്‍
advertisement
ഇതിനെ തുടർന്ന് ഒരു വർഗീയവാദിയായി അദ്ദേഹം പിൽക്കാലത്ത് ജീവിതം നയിച്ചു. ഈ സവർക്കറിന്റെ ജന്മദിനത്തിനാണ് ഇന്ത്യൻ പാർലമെന്റ് കെട്ടിടം ബി.ജെ.പി സർക്കാർ ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ രാഷട്രപതിയെപ്പോലും ഈ ചടങ്ങിന് ക്ഷണിച്ചില്ല. ഒരു സ്ത്രീയായതിനാലും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാലുമാണ് അവരെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത്. ബി.ജെ.പിയും ആർ.എസ്.എസും സവർണാധിപത്യ ധർമങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
