TRENDING:

'സവർക്കർ സ്വാതന്ത്ര്യസമരകാലത്ത് തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു'; ഇ.പി ജയരാജൻ

Last Updated:

ആ സാഹസിക പ്രവര്‍ത്തനത്തില്‍ പങ്കാളിയായി അദ്ദേഹം അന്തമാന്‍ ജയിലില്‍ കഴിഞ്ഞതായും ഇ പി ജയരാജന്‍ പറഞ്ഞു.

impactshort
Impact Shortsഗേറ്റ് വേ ഏറ്റവും പുതിയ വാർത്തയ്ക്കായി
advertisement
കൊച്ചി: സ്വാതന്ത്ര്യസമര കാലത്ത് വി. ഡി സവർക്കർ‌ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്ന് സി.പി.എം നേതാവ് ഇ.പി ജയരാജൻ. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടുള്ള ബി.ജെ.പി നേതാക്കളുടെ പേര് പറയാൻ പറഞ്ഞാൽ അവർ വി.ഡി. സവർക്കറെക്കുറിച്ച് പറയുമായിരിക്കുമെന്നും എന്നാൽ അദ്ദേഹം ആ കാലഘട്ടത്തിൽ തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കൊച്ചിയില്‍ സ്വാതന്ത്ര്യദിനത്തില്‍ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച സെക്കുലര്‍ സ്ട്രീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇ പി ജയരാജന്‍.
advertisement

എന്നാൽ ആ സാഹസികപ്രവർത്തനത്തിൽ ഏർപ്പെട്ട അദ്ദേഹം അന്തമാൻ ജയിലിൽ കിടന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ അവിടെ നിന്ന് പുറത്ത് വരാൻ സാധിക്കില്ലെന്ന് അദ്ദേഹത്തിന് മനസ്സിലായെന്നും ഈ സാഹചര്യത്തിൽ ഹിന്ദു മഹാസഭക്കാർ അദ്ദേഹത്തെ സമീപിച്ചുവെന്നും ജയരാജൻ പറഞ്ഞു. തുടർന്ന് ബ്രിട്ടിഷുകാർക്ക് മാപ്പ് എഴുതി കൊടുക്കാൻ ആവശ്യപ്പെട്ടു. ഇനി എന്റെ ജീവിതകാലഘട്ടം മുഴുവൻ ബ്രിട്ടീഷ് സേവകനായി പ്രവർത്തിച്ചുകൊള്ളാമെന്ന് സവർക്കർ ബ്രിട്ടീഷ് സായിപ്പിന് ദയാഹർജി കൊടുത്തു’- ഇ.പി ജയരാജൻ പറഞ്ഞു.

Also read-‘ജയരാജന്‍ മാസപ്പടിയുടെ ആശാന്‍; എം.വി ഗോവിന്ദന്‍ പിണറായി വിജയന് ഭജഗോവിന്ദം പാടുന്നു;’ കെ.സുരേന്ദ്രന്‍

advertisement

മികച്ച വീഡിയോകൾ

എല്ലാം കാണുക
ബ്രിട്ടീഷ് അധിനിവേശത്തിൻ്റെ ഓർമ്മപ്പെടുത്തലുമായി ബംഗ്ളാംകുന്ന്
എല്ലാം കാണുക

ഇതിനെ തുടർന്ന് ഒരു വർഗീയവാദിയായി അദ്ദേഹം പിൽക്കാലത്ത് ജീവിതം നയിച്ചു. ഈ സവർക്കറിന്റെ ജന്മദിനത്തിനാണ് ഇന്ത്യൻ പാർലമെന്റ് കെട്ടിടം ബി.ജെ.പി സർക്കാർ ഉദ്ഘാടനം ചെയ്തത്. ഇന്ത്യൻ രാഷട്രപതിയെപ്പോലും ഈ ചടങ്ങിന് ക്ഷണിച്ചില്ല. ഒരു സ്ത്രീയായതിനാലും പട്ടികജാതി വിഭാഗത്തിൽപ്പെട്ട വ്യക്തിയായതിനാലുമാണ് അവരെ ചടങ്ങിൽ പങ്കെടുപ്പിക്കാതിരുന്നത്. ബി.ജെ.പിയും ആർ.എസ്.എസും സവർണാധിപത്യ ധർമങ്ങൾക്ക് വേണ്ടി നിലയുറപ്പിച്ചതിന്റെ ഫലമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സവർക്കർ സ്വാതന്ത്ര്യസമരകാലത്ത് തീവ്ര ഇടതുപക്ഷ സാഹസികനായിരുന്നു'; ഇ.പി ജയരാജൻ
Open in App
Home
Video
Impact Shorts
Web Stories