പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ എ പീതാംബരന്റെ വീട്ടിലെത്തി കെ വി കുഞ്ഞിരാമൻ അടക്കമുള്ള നേതാക്കൾ പണവും നിയമസഹായവും വാഗ്ദാനം ചെയ്തതായി കുടുംബം വെളിപ്പെടുത്തിയതായി ഒരു പ്രമുഖ പത്രം വ്യാഴാഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. പീതാംബരൻ സ്വന്തം നിലയ്ക്ക് കൊലപാതകം നടത്താൻ സാധ്യതയില്ലെന്നും കൊലപാതകം പാർട്ടിയുടെ അറിവോടെയായിരിക്കുമെന്നായിരുന്നു പീതാംബരന്റെ ഭാര്യ മഞ്ജുവിന്റെ ആദ്യ പ്രതികരണം. കൊലപാതകത്തിൽ പങ്കാളിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും മറ്റാർക്കോ വേണ്ടി കുറ്റം ഏറ്റെടുക്കുകയുമായിരുന്നുവെന്നും അവർ പറഞ്ഞിരുന്നു.
advertisement
എന്നാൽ പിന്നീട് ഇവർ നിലപാട് തിരുത്തി. അപ്പോഴത്തെ വിഷമം കൊണ്ട് ചില കാര്യങ്ങൾ പറഞ്ഞതാണെന്നും ഇനി ഒന്നും പറയാനില്ലെന്നുമായിരുന്നു പിന്നീട് കുടുംബം അറിയിച്ചതെന്ന് പത്രം റിപ്പോർട്ട് ചെയ്യുന്നു. പിന്നീട് പാർട്ടി സഹായം വാഗ്ദാനം നൽകിയ കാര്യം പിതാംബരന്റെ കുടുംബം പത്രറിപ്പോർട്ടറോട് വെളിപ്പെടുത്തിയെന്നായിരുന്നു വാർത്ത.