പെരിയ ഇരട്ടക്കൊലപാതകം: കൃപേഷിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

Last Updated:

നിലവിലെ അന്വേഷണം ശരിയായ രീതിയിലല്ലെന്നാണ് കൃപേഷിന്റെ കുടുംബാംഗങ്ങൾ പറയുന്നത്.

കാസർകോട് : പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബം നീതി തേടി ഹൈക്കോടതിയിലേക്ക്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
Also Read-'ദാരുണ സംഭവം; കൊലപാതകത്തെ പാർട്ടിയോ സർക്കാരോ ഒരിക്കലും അംഗീകരിക്കില്ല': റവന്യു മന്ത്രി
നിലവിലെ അന്വേഷണം ശരിയായ രീതിയിലല്ലെന്നാണ് കൃപേഷിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ഇതിനിടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ആലോചനയുണ്ടെന്ന വാർത്തകളും വന്നിരുന്നു. പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ അച്ഛൻ അറിയിച്ചിരിക്കുന്നത്.
അതേസമയം കേസ് സിബിഐക്കു കൈമാറാണം എന്ന ആവശ്യത്തോട് പ്രതികരിക്കാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരിയ ഇരട്ടക്കൊലപാതകം: കൃപേഷിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
Next Article
advertisement
'പോറ്റിയെ കേറ്റിയെ' ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ
'പോറ്റിയെ കേറ്റിയെ' ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ
  • 'പോറ്റിയെ കേറ്റിയെ' പാട്ട് അയ്യപ്പഭക്തരെ വേദനിപ്പിച്ചതായി പരാതിക്കാരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

  • പാട്ട് സൃഷ്ടിച്ചവർ മാപ്പ് പറയണമെന്നും പാട്ട് സോഷ്യൽമീഡിയയിൽ നിന്ന് ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു.

  • അയ്യപ്പനെ പാട്ടിൽ ഉൾപ്പെടുത്തി ശരണം വിളിക്കുന്നത് ശരിയല്ലെന്ന് പ്രസാദ് അഭിപ്രായപ്പെട്ടു.

View All
advertisement