advertisement

പെരിയ ഇരട്ടക്കൊലപാതകം: കൃപേഷിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്

Last Updated:

നിലവിലെ അന്വേഷണം ശരിയായ രീതിയിലല്ലെന്നാണ് കൃപേഷിന്റെ കുടുംബാംഗങ്ങൾ പറയുന്നത്.

കാസർകോട് : പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകൻ കൃപേഷിന്റെ കുടുംബം നീതി തേടി ഹൈക്കോടതിയിലേക്ക്. സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നത്.
Also Read-'ദാരുണ സംഭവം; കൊലപാതകത്തെ പാർട്ടിയോ സർക്കാരോ ഒരിക്കലും അംഗീകരിക്കില്ല': റവന്യു മന്ത്രി
നിലവിലെ അന്വേഷണം ശരിയായ രീതിയിലല്ലെന്നാണ് കൃപേഷിന്റെ കുടുംബാംഗങ്ങൾ പറയുന്നത്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ഇതിനിടെ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറാൻ ആലോചനയുണ്ടെന്ന വാർത്തകളും വന്നിരുന്നു. പിന്നാലെയാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുമെന്ന് കൃപേഷിന്റെ അച്ഛൻ അറിയിച്ചിരിക്കുന്നത്.
അതേസമയം കേസ് സിബിഐക്കു കൈമാറാണം എന്ന ആവശ്യത്തോട് പ്രതികരിക്കാൻ സിപിഎം നേതൃത്വം തയ്യാറായിട്ടില്ല. ഇപ്പോൾ പ്രതികരിക്കാനില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചത്.
advertisement
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പെരിയ ഇരട്ടക്കൊലപാതകം: കൃപേഷിന്റെ കുടുംബം ഹൈക്കോടതിയിലേക്ക്
Next Article
advertisement
പുതുക്കിപണിയാൻ വീടിന്റെ തറപൊളിച്ചപ്പോൾ സ്ത്രീയുടെ അസ്ഥികൂടം; വീട്ടിൽ ഇതുവരെ വാടകയ്ക്ക് താമസിച്ചത് ആറു കുടുംബങ്ങൾ
പുതുക്കിപണിയാൻ വീടിന്റെ തറപൊളിച്ചപ്പോൾ സ്ത്രീയുടെ അസ്ഥികൂടം; വീട്ടിൽ ഇതുവരെ വാടകയ്ക്ക് താമസിച്ചത് ആറു കുടുംബങ്ങൾ
  • തൃശൂരിലെ എരുമപ്പെട്ടിയിൽ വീട് പുതുക്കുമ്പോൾ തറയിൽ നിന്ന് 40 വയസ്സുള്ള സ്ത്രീയുടെ അസ്ഥികൂടം കണ്ടെത്തി

  • പായയിൽ പൊതിഞ്ഞ് കുഴിച്ചിട്ട ശേഷം സിമന്റിട്ട് ഉറപ്പിച്ച നിലയിൽ അസ്ഥികൂടം കണ്ടെത്തിയതായി പോലീസ്

  • അസ്ഥികൂടം കണ്ടെത്തിയ വീട്ടിൽ കഴിഞ്ഞ 8 വർഷത്തിൽ ആറ് കുടുംബങ്ങൾ വാടകയ്ക്ക് താമസിച്ചിരുന്നതായി കണ്ടെത്തി

View All
advertisement