advertisement

റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ

Last Updated:

കേരളമാകെ അപലപിച്ച കൊടും ക്രൂരതയാണ് നടന്നത്.

കാസര്‍കോട് : പെരിയയിൽ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് നേതാക്കളുടെ വീട് സന്ദർശിച്ച് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. രാവിലെ 9 മണിയോടെയാണ് മന്ത്രി ഇവിടെയെത്തിയത്. കേരളമാകെ അപലപിച്ച കൊടും ക്രൂരതയാണ് നടന്നതെന്നാണ് അദ്ദേഹത്തിന്റെ  പ്രതികരണം. ഏത് സാഹചര്യത്തിലാണ് സന്ദര്‍ശനം എന്ന ചോദ്യത്തിന് താൻ സിപിഐക്കാരനാണ് കേരള സർക്കാരിന്റെ ഭാഗമാണ്. അത് എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തിരിച്ചും മറിച്ചും  ചോദിക്കേണ്ട കാര്യമില്ലെന്നായിരുന്നു മറുപടി.
Also Read-പെരിയ ഇരട്ടക്കൊലപാതകം: അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ ആലോചന
സംഭവത്തെ രാഷ്ട്രീയ പ്രശ്നവുമായി കൂട്ടിക്കുഴക്കേണ്ട കാര്യമില്ല. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത വളരെ ദാരുണമായ സംഭവമാണ് നടന്നത് മന്ത്രി പറഞ്ഞു. സർക്കാരോ പാർട്ടിയോ ഇതിനെ ന്യായീകരിച്ചിട്ടില്ലെന്നും ഒരിക്കലും അംഗീകരിക്കാനാവാത്ത കൃത്യമാണ് നടന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊലപാതക സംഭവത്തിൽ ആദ്യം തന്നെ പ്രതികരിച്ച രാഷ്ട്രീയ നേതാക്കളിൽ ഒരാളായിരുന്നു റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ. വകതിരിവില്ലാത്തവർ ചെയ്യുന്നത് തിരുത്തേണ്ടി വരുമെന്നായിരുന്നു കൊലപാതകത്തെ അപലപിച്ച് അദ്ദേഹത്തിന്റെ പ്രതികരണം.
advertisement
കൊല്ലപ്പെട്ട കൃപേഷിന്റെ വീട്ടിലായിരുന്നു മന്ത്രി ആദ്യം എത്തിയത്. ഇദ്ദേഹത്തെ കണ്ട് കൃപേഷിന്റെ അച്ഛൻ അലമുറയിട്ട് കരയുകയായിരുന്നു. തുടർന്ന് ശരത് ലാലിന്റെ വീട്ടിലേക്ക് തിരിച്ചു. വീടിന്റെ അവസ്ഥയെയും വസ്തുവിന്റെ പട്ടയത്തേയും സംബന്ധിച്ച കൃപേഷിന്റെ അച്ഛന്റെ പരാതി പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരൻ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ വീടുകളിൽ
Next Article
advertisement
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനം ചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
Exclusive: 'കേരളത്തിനും തമിഴ്നാടിനും നേരിട്ട് പ്രയോജനംചെയ്യുന്ന ഒട്ടേറെ പദ്ധതികൾ'; വിമർശനങ്ങൾ ഖേദകരമെന്ന് ധനമന്ത്രി
  • ധനമന്ത്രി നിർമല സീതാരാമൻ കേന്ദ്ര ബജറ്റിൽ കേരളം, തമിഴ്‌നാട് അവഗണിച്ചെന്ന വിമർശനം തള്ളി

  • ബജറ്റ് വിഹിതങ്ങളും അടിസ്ഥാന സൗകര്യ വികസന പദ്ധതികളും രണ്ട് സംസ്ഥാനങ്ങൾക്കും ഗുണകരമെന്ന് വ്യക്തമാക്കി

  • നാളികേര കർഷകർക്ക് നേട്ടം, റെയർ എർത്ത് കോറിഡോർ, അതിവേഗ ട്രെയിൻ പദ്ധതികൾ എന്നിവയും ഉൾപ്പെടുത്തി

View All
advertisement