സംസ്ഥാനത്ത് ചില ഗുളികകൾ വ്യാപകമായി ലഹരിമരുന്നായി ഉപയോഗിക്കുന്നുണ്ട്. ഡോക്ടറുടെ കുറിപ്പടിയോടെ മാത്രം നൽകേണ്ട വേദനസംഹാരികളും ഉറക്കഗുളികകളുമാണ് ഇത്തരത്തിൽ ദുരുപയോഗം ചെയ്യുന്നത്. ചില ഓൺലൈൻ വെബ്സൈറ്റുകൾ മുഖേനയും മെഡിക്കൽ സ്റ്റോറുകളിലൂടെയുമാണ് ഇത്തരം മരുന്നുകളുടെ വിൽപന നടക്കുന്നത്. മെഡിക്കൽ സ്റ്റോറുകളിൽ പരിശോധനയ്ക്കെത്തിയപ്പോൾ അവർ ഇതിനെതിരെ സമരവുമായി രംഗത്തിറങ്ങുകയായിരുന്നു. വഴിയരികിൽപ്പോലും ഇത്തരം ഗുളികകൾ വിൽക്കുന്നതായുള്ള വിവരം ലഭിച്ചിട്ടുണ്ട്.
ഗിന്നസിലേക്ക് ജിഎൻപിസി; മൾട്ടിപ്പിൾ കമന്‍റിന് ലോകറെക്കോർഡോ?
advertisement
കേരളത്തിലെ വിവിധ പാഴ്സൽ കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ സംശയകരമായ ഗുളികകൾ പിടികൂടിയിട്ടുണ്ട്. വിശദമായ പരിശോധനയിലൂടെ മാത്രമേ ഇവയിൽ ലഹരിമരുന്ന് കണ്ടന്‍റ് അടങ്ങിയിട്ടുണ്ടോയെന്ന് വ്യക്തമാക്കുകയുള്ളുവെന്നും ഋഷിരാജ് സിങ് പറഞ്ഞു. ഇത്തരം ലഹരിമരുന്നുകൾക്കെതിരെ ശക്തമായ അവബോധം സൃഷ്ടിക്കാനായില്ലെങ്കിൽ മറ്റൊരു ദുരന്തത്തിന് കേരളം സാക്ഷിയാകുമെന്നും അദ്ദേഹം പറഞ്ഞു.
