എംകോം അഡ്മിഷന്‍ നേടുന്നതിനായി നിഖില്‍ തോമസ് എംഎസ്എം കോളേജില്‍ നല്‍കിയ കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ്, പ്രവേശനം സംബന്ധിച്ച മറ്റുരേഖകള്‍, കോളേജ് ഐ.ഡി. കാര്‍ഡ്, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെയുള്ളവ കഴിഞ്ഞ ദിവസം പോലീസ് കണ്ടെടുത്തിരുന്നു.
നിഖിലിന് അഡ്മിഷന്‍ നല്‍കിയത് സംബന്ധിച്ച് കായംകുളം എംഎസ്എം കോളേജ് നല്‍കിയ വിശദീകരണത്തിലും സര്‍വകലാശാല അതൃപ്തരാണ്. വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കപ്പെട്ട ഘട്ടത്തില്‍ കേളേജിന്റെ ചുമതലയിലുണ്ടായിരുന്നവരെ വിളിച്ച് വരുത്തും. ഇവരുടെ വാദം കേട്ട ശേഷം തുടര്‍ നടപടി സ്വീകരിക്കാനാണ് സിന്‍ഡിക്കേറ്റിന്‍റെ തീരുമാനം.
advertisement
അതിനിടെ അറസ്റ്റിലായ നിഖില്‍ തോമസിനേയും നിഖിലിന് ഏജന്‍സി വഴി വ്യാജ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തി നല്‍കിയ അബിന്‍ രാജിനേയും പോലീസ് തെളിവെടുപ്പിനെത്തിച്ചു. നിഖിൽ തോമസിന് വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് നൽകിയത് താനെന്ന് അന്വേഷണ സംഘത്തോട് എസ്എഫ്ഐ കായംകുളം മുൻ ഏരിയാ പ്രസിഡൻറ് അബിൻ സി രാജ് സമ്മതിച്ചു. തിരുവനന്തപുരത്ത് വച്ചാണ് വ്യാജരേഖ ചമച്ച ഒറിയോൺ എന്ന ഏജൻസിയുമായി ബന്ധപ്പെടുന്നതെന്നും ചോദ്യം ചെയ്യലിൽ അബിൻ പറഞ്ഞു.