Also Read-UAPA അറസ്റ്റ്: പിബിക്ക് അതൃപ്തിയെന്ന വാർത്ത തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ
ഒരാഴ്ച മുമ്പാണ് മദ്രാസ് ഐഐടി വിദ്യാർഥിനി ഫാത്തിമ ലത്തീഫിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി അധ്യാപകനായ സുദർശൻ പദ്മനാഭനാണെന്ന കുറിപ്പ് ഫാത്തിമയുടെ മൊബൈലിൽ നിന്ന് വീട്ടുകാർ കണ്ടെടുക്കുകയും ചെയ്തിരുന്നു. ഇത്രയും വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും കേസിൽ തുടർ നടപടികൾ ഉണ്ടാകാത്തതിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്.
Also Read-'എന്‍റെ മരണത്തിന് കാരണം സുദർശൻ പത്മനാഭൻ'; IIT വിദ്യാർഥിനി ഫാത്തിമയുടെ കുറിപ്പ്
advertisement
മതപരമായ വിവേചനം ഫാത്തിമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ടെന്നാണ് കുടുംബം ആരോപിക്കുന്നത്. മരണത്തിൽ ഉത്തരവാദികൾ ആയവർക്ക് എതിരെ അന്വേഷണം കൂടുതൽ ഊർജിതമാക്കാൻ നടപടി എടുക്കണം എന്ന് ആവശ്യപ്പെട്ട് ഫാത്തിമ ലത്തീഫിന്റെ മാതാപിതാക്കൾ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെയും കാണുന്നുണ്ട്.