കാര്‍ത്തിക്കിന്റെയും കബനീദളം നേതാവ് മണിവാസകത്തിന്റെയും ബന്ധുക്കളാണ് മൃതദേഹങ്ങള്‍ ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കിയിരിക്കുന്നത്. പോസ്റ്റ്‌മോര്‍ട്ടത്തിന് മുന്‍പ് മൃതദേഹം തിരിച്ചറിയാന്‍ പൊലീസ് ബന്ധുക്കളെ അനുവദിച്ചിരുന്നില്ല. ഇതില്‍ പ്രതിഷേധിച്ചാണു മൃതദേഹം ഏറ്റെടുക്കില്ലെന്ന് അവർ അറിയിച്ചിരിക്കുന്നത്.
Also Read മാവോയിസ്റ്റുകളുടെ കൊല; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
ഇൻക്വസ്റ്റിന് മുൻപുള്ള നടപടിക്രമങ്ങൾ പാലിച്ചില്ലെന്നും വീണ്ടും പോസ്റ്റുമോർട്ടം നടത്തണമെന്നും അവർ ആവശ്യപ്പെട്ടു. കൈക്കുഞ്ഞുള്ള രമ പൊലീസിനെ ആക്രമിക്കാനല്ല കീഴടങ്ങാനാണ് എത്തിയതെന്നും അവർ പറയുന്നു.
Also Read കൊലപ്പെടുത്തിയത് കീഴടങ്ങാൻ തയ്യാറായ മാവോയിസ്റ്റുകളെ; വെളിപ്പെടുത്തൽ
advertisement
രമയുടെ ശരീരത്തില്‍നിന്ന് 5 തിരകളാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെടുത്തത്. തലയില്‍ ഉള്‍പ്പെടെ ഇവരുടെ ശരീരത്തില്‍ വെടിയേറ്റതിന്റെ നിരവധി മുറിവുകളുണ്ട്.
Also Read അനുകൂലിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാര്യരും, ടി.പി. സെൻകുമാറും
