സംസ്ഥാന സര്‍ക്കാരിന്റെ 'ഓണത്തിന് ഒരു മുറം പച്ചക്കറി', ജില്ലാ പഞ്ചായത്തിന്റെ 'ഓണത്തിന് ഒരു കൊട്ട പൂവ്' എന്നീ പദ്ധതികള്‍ സമന്വയിപ്പിച്ചാണ് ഓഫീസില്‍ പരീക്ഷണാടിസ്ഥാനത്തില്‍ കൃഷി നടത്തിയത്. മഞ്ഞ, ഓറഞ്ച് നിറത്തിലുളള ചെണ്ടുമല്ലിയും വയലറ്റ് നിറത്തിലുള്ള വാടാര്‍മല്ലിയുമാണ് ഇപ്പോള്‍ പൂത്തലഞ്ഞത്. ആദ്യ ഘട്ടത്തില്‍ 150 ഗ്രോ ബാഗുകളിലായിരുന്നു പൂ കൃഷി.
Also Read- കണ്ണൂരും കോഴിക്കോട്ടും ഉരുൾപൊട്ടിയതായി സംശയം; മലവെള്ളപ്പാച്ചിൽ
പൂക്കൾ വിറ്റു കിട്ടുന്ന പണം കൊണ്ട് പഞ്ചായത്തിലെ 'അഗതി രഹിത കേരളം' പദ്ധതി ഗുണഭോക്താകള്‍ക്ക് ഓണകോടി സമ്മാനിക്കും. ഇതിന് പുറമെ ഓണ സദ്യക്കാവശ്യമായ പച്ചക്കറികളും ഇവര്‍ നട്ടു വളർത്തിക്കഴിഞ്ഞു. ഇതും വില്പന നടത്തും. പച്ചക്കറി ഓണച്ചന്ത വഴിയാണ് വിൽക്കുക . പൂക്കൾ ഗ്രോ ബാഗോട് കൂടിയും അല്ലാതെയും വില്‍ക്കും.
advertisement
അഗതി രഹിത കേരളം' പദ്ധതി ഗുണഭോക്താക്കളായ 32 പേര്‍ക്കാണ് ഇങ്ങനെ ഓണകോടി വാങ്ങി നല്‍കുക. അടുത്ത വര്‍ഷം വിപുലമായി പൂ-പച്ചക്കറി കൃഷികൾ ചെയ്യമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് എന്‍ വി ഷിനിജ പറഞ്ഞു.
