HOME /NEWS /Kerala / കണ്ണൂരും കോഴിക്കോട്ടും ഉരുൾപൊട്ടിയതായി സംശയം; മലവെള്ളപ്പാച്ചിൽ

കണ്ണൂരും കോഴിക്കോട്ടും ഉരുൾപൊട്ടിയതായി സംശയം; മലവെള്ളപ്പാച്ചിൽ

കണ്ണൂർ നെടുംപെയിലിന് സമീപം ഉരുൾ പൊട്ടി. സെമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ അതിശക്തമായി ചെളിവെള്ളം ഒഴുകിയെത്തി. ഒഴുക്കിന് ശക്തികൂടിയ സാഹചര്യത്തിൽ ഏറെനേരം പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കണ്ണൂർ നെടുംപെയിലിന് സമീപം ഉരുൾ പൊട്ടി. സെമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ അതിശക്തമായി ചെളിവെള്ളം ഒഴുകിയെത്തി. ഒഴുക്കിന് ശക്തികൂടിയ സാഹചര്യത്തിൽ ഏറെനേരം പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

കണ്ണൂർ നെടുംപെയിലിന് സമീപം ഉരുൾ പൊട്ടി. സെമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ അതിശക്തമായി ചെളിവെള്ളം ഒഴുകിയെത്തി. ഒഴുക്കിന് ശക്തികൂടിയ സാഹചര്യത്തിൽ ഏറെനേരം പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.

  • Share this:

    കോഴിക്കോട്: കണ്ണൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളുടെ മലയോരമേഖലയിൽ മലവെള്ളപ്പാച്ചിൽ. കണ്ണൂരിൽ മാനന്തവാടി-നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്തും, കോഴിക്കോട് വിലങ്ങാട് മേഖലയിലും, മലപ്പുറത്ത് കരുവാരക്കുണ്ടിലുമാണ് മലവെള്ളപ്പാച്ചിൽ.

    കണ്ണൂർ നെടുംപെയിലിന് സമീപം ഉരുൾ പൊട്ടി. സെമിനാരി വില്ലയ്ക്കടുത്ത് റോഡിലൂടെ അതിശക്തമായി ചെളിവെള്ളം ഒഴുകിയെത്തി. ഒഴുക്കിന് ശക്തികൂടിയ സാഹചര്യത്തിൽ ഏറെനേരം പ്രദേശത്ത് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. മാനന്തവാടി ചുരം റൂട്ടിൽ ഗതാഗതം തടസപ്പെട്ടു. രണ്ട് ആഴ്ചകൾക്കു മുൻപ് ഇതേ പ്രദേശത്ത് ഉരുൾപൊട്ടൽ ഉണ്ടായിരുന്നു. വീണ്ടും ഉരുൾപൊട്ടന്‍ സാധ്യതയുള്ളതിനാൽ പ്രദേശവാസികൾ ജാഗ്രത പാലിക്കാൻ നിർദ്ദേശമുണ്ട്.

    Also Read- 'നീയും ഞാനും മാത്രമല്ല, ആരും അത് ചെയ്യുന്നില്ല എന്ന് ഉറപ്പ് വരുത്തേണ്ടത് ഒരു സാമൂഹ്യ പ്രതിബദ്ധതയുടെ മാത്രം വിഷയമല്ല'

    നിങ്ങളുടെ നഗരത്തിൽ നിന്ന്(കോഴിക്കോട്)

    മാനന്തവാടി-നെടുംപൊയിൽ റോഡിൽ സെമിനാരി വില്ലയ്ക്കടുത്ത് ഉരുൾപൊട്ടലും വ്യാപകമായ മണ്ണിടിച്ചിലുമുണ്ടായതോടെ പാതയുടെ ഭാഗങ്ങളിൽ ബസുകൾ, ചരക്ക് വാഹനങ്ങൾ ഉൾപ്പെടെ നിരവധി വാഹനങ്ങൾ കുടുങ്ങി. വൈകിട്ടോടെ കല്ലും മണ്ണും നീക്കംചെയ്ത് ഗതാഗതം പുനസ്ഥാപിച്ചു. നേരത്തെ, ഓഗസ്റ്റ് ആദ്യവാരം പാതയിൽ പലയിടത്തും ഉരുൾപൊട്ടിയതിനെ തുടർന്ന് ആഴ്ചകളോളം ഗതാഗതം തടസ്സപ്പെട്ടിരുന്നു.

    Also Read- പത്തനംതിട്ടയിലെ റോഡിൽ എത്ര കുഴികളുണ്ട്? പൊലീസുകാർ കണ്ടുപിടിച്ചു കണക്കു നൽകാൻ ജില്ലാ പൊലീസ് മേധാവി

    കോഴിക്കോട് വിലങ്ങാട് വാളൂക്ക് മേഖലയിലെ വനത്തിനുള്ളിൽ ഉരുള്‍പൊട്ടിയെന്നാണ് സംശയിക്കുന്നത്. മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂര്‍ണമായും വെള്ളത്തിനടിയിലായി. ഈ ഭാഗത്തെ നിരവധി കടകളില്‍ വെള്ളം കയറി. കോഴിക്കോട് മലയോര മേഖലയില്‍ ശനിയാഴ്ച രാവിലെ മുതല്‍ തുടങ്ങിയ ശക്തമായ മഴ തുടരുകയാണ്. മലവെള്ളപ്പാച്ചിലിനെ തുടര്‍ന്ന് വിലങ്ങാട് ഭാഗത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി.

    Also Read- എംജി സർവകലാശാല: രേഖാ രാജിന്റെ നിയമനം റദ്ദാക്കിയ ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പറഞ്ഞതെന്ത്?

    Also Read- ഗവൺമെന്റ് ചീഫ് വിപ്പ് എൻ ജയരാജ്‌ പോപ്പുലർ ഫ്രണ്ട് പരിപാടിയുടെ ഉദ്ഘാടകൻ; ചോദിച്ചിട്ടല്ല പേര് വെച്ചതെന്ന് വിശദീകരണം

    മലപ്പുറം കരുവാരക്കുണ്ടിൽ മലവെള്ളപ്പാച്ചലിനെ തുടർന്ന് ഒലിപ്പുഴ കരകവിഞ്ഞൊഴുകയാണ്. കൽക്കുണ്ട്, കേരളാംകുണ്ട് മേഖലകളിലാണ് മലവെള്ളപ്പാച്ചിൽ. കഴിഞ്ഞ ദിവസങ്ങളിലും മേഖലയിൽ മലവെള്ളപ്പാച്ചിലുണ്ടായിരുന്നു.

    First published:

    Tags: Flood, Kannur, Kerala rain, Kozhikode, Landslide