ഇവിടെ നിന്നും സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും കസ്റ്റംസ് ശേഖരിച്ചിട്ടുണ്ട്. യു.എ.ഇ കോൺസുലേറ്റിന്റെ റംസാൻ റിലീഫ് സാധനങ്ങൾ സി.ആപ്റ്റിന്റെ വാഹനത്തിലാണ് മലപ്പുറത്ത് എത്തിച്ചെന്ന് കസ്റ്റംസിന് വിവരം ലഭിച്ചിരുന്നു. പാഴ്‌സലുകൾ പൂർണമായും പരിശോധിക്കാതെയാണ് എടപ്പാളിലേക്ക് കൊണ്ടുപോയതെന്നും തുറന്നുനോക്കിയ ഒരു പാഴ്‌സലിൽ മതഗ്രന്ഥങ്ങളായിരുന്നുന്നെന്നും ഉദ്യോഗസ്ഥർ കസ്റ്റംസിനോട് പറഞ്ഞതായി സൂചനയുണ്ട്.
TRENDING:രമേശ് ചെന്നിത്തല കോണ്‍ഗ്രസിനുള്ളിലെ ആര്‍.എസ്.എസ്. സര്‍സംഘ ചാലക്; കോടിയേരി ബാലകൃഷ്ണൻ[NEWS]'15 വയസുവരെ ആർ.എസ്.എസ് ശാഖയില്‍ പോയിട്ടുണ്ട്': വീക്ഷണം ലേഖനത്തിന് മറുപടിയുമായി എസ്. രാമചന്ദ്രൻ പിള്ള[NEWS]'ചെന്നിത്തല തികഞ്ഞ മതേതര വാദി; കോടിയേരി ശ്രമിക്കുന്നത് അഴിമതി മറയ്ക്കാൻ': മുസ്ലീംലീഗ്[NEWS]
advertisement
യു.എ.ഇ കോണ്‍സുലേറ്റിന്റെ റംസാൻ റിലീഫ് കിറ്റിനു വേണ്ടി സ്വര്‍ണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ മന്ത്രി കെ.ടി. ജലീല്‍ ഫോണിൽ ബന്ധപ്പെട്ടതിന്റെ തെളിവുകൾ നേരത്തെ പുറത്തു വന്നിരുന്നു. കോണ്‍സുല്‍ ജനറലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് സ്വപ്നയെ വിളിച്ചതെന്നായിരുന്നു മന്ത്രിയുടെ വിശദീകരണം. ഇതിന് തെളിവായി വാട്സാപ് സന്ദേശത്തിന്റെ സ്ക്രീൻഷോട്ടും മന്ത്രി പുറത്തുവിട്ടിരുന്നു.