സെക്രട്ടേറിയേറ്റിന് സമീപത്തെ സ്വകാര്യ കെട്ടിടത്തിലാണ് റീ ബീല്‍ഡ് കേരള ഇന്‍ഷ്യേറ്റീവിനായ് ഓഫീസ് നിർമിക്കുന്നത്. ഓഫീസ് നിർമാണത്തിന് വേണ്ടി മാത്രം എൺപത്തിയെട്ടര ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. അഞ്ച് വര്‍ഷത്തേക്ക് കരാര്‍ നിശ്ചയിച്ച കെട്ടിടത്തിന്‍റെ വാടക വേറെ നല്‍കണം.
സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് സര്‍ക്കാര്‍ കടം എടുക്കുമ്പോള്‍, ഓഫീസ് നിര്‍മ്മാണത്തിന്‍റെ പേരില്‍ നടക്കുന്നത് വന്‍ ധൂര്‍ത്താണെന്നാണ് ആരോപണം.
ഫുള്‍ ഓണ്‍ ഫുള്‍ പവര്‍: വാട്‌സാപ്പ് ഗ്രൂപ്പിലൂടെ കഞ്ചാവ് വിൽപ്പന നടത്തിയ നാലംഗസംഘം പിടിയിൽ
advertisement
ലോകബാങ്കിന്‍റെയും, എഡിബിയുടെയും മറ്റ് ഏജന്‍സികളുടെയും പ്രതിനിധികളുമായും കേരള പുനര്‍നിര്‍മ്മാണവുമായി ബന്ധപ്പെട്ട് നിരന്തരം ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. അതിന് സൗകര്യമുള്ള ഓഫീസ് സെക്രട്ടേറിയേറ്റില്‍ ഇല്ലാത്തതിനാലാണ് പുറത്ത് ഓഫീസ് കരാറെടുത്തതെന്നാണ് വിശദീകരണം. കെ.എസ്.ഇ.ബിക്കാണ് ഓഫീസ് നിർമാണത്തിന്‍റെ ചുമതല. രണ്ടുമാസം കൊണ്ട് ഓഫീസ് നിർമാണം പൂര്‍ത്തിയാക്കാനാണ് നിര്‍ദ്ദേശം.
