കൊല്ലത്ത് പ്രതിഷേധിച്ചവരില്‍ 22 പേര്‍ ഉണ്ടെന്നാണ് എഫ്.ഐ.ആറിലുള്ളത്. നൂറിലധികം പോലീസുകാര്‍ സുരക്ഷയ്‌ക്കായി നൂറോളം പോലീസുകാര്‍ ഉണ്ടായിട്ടും പ്രതിഷേധക്കാര്‍ തടയാനായില്ല. പോലീസിനെ വഴിതെറ്റിക്കുന്നത് മുഖ്യമന്ത്രിയാണ്. അവര്‍ക്കുമേല്‍ വലിയ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. തന്റെ സ്ഥാനത്ത് മുഖ്യമന്ത്രി ആയിരുന്നെങ്കില്‍ പോലീസുകാര്‍ ഇതുതന്നെയാണോ ചെയ്യുകയെന്നും ഗവര്‍ണര്‍ ചോദിച്ചു.
advertisement
രാജ്യത്തെ മികച്ച പോലീസാണ് കേരള പോലീസെന്നും അവരെ ജോലി ചെയ്യാന്‍ അനുവദിക്കുന്നില്ലെന്നും ഗവര്‍ണര്‍ കുറ്റപ്പെടുത്തി. അധികസുരക്ഷ വേണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കേന്ദ്രത്തിന്റെത് സ്വന്തം തീരുമാനമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read - 'കേന്ദ്ര സേനയെ ഇറക്കിയാലും സമരവുമായി മുന്നോട്ടുപോകും': എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി ആർഷോ
അതേസമയം, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സുരക്ഷാ ആരോപണത്തിൽ കേന്ദ്രസർക്കാർ ഇടപെട്ടു. ചീഫ് സെക്രട്ടറിയോട് റിപ്പോർട്ട് തേടിയ കേന്ദ്രം സുരക്ഷാ ചുമതല കേന്ദ്രസേനയ്ക്ക് കൈമാറി. ഇതിന് പിന്നാലെ സിആര്‍പിഎഫ് രാജ്‍ഭവന്റെയും ഗവർണറുടെയും സുരക്ഷാ ചുമതല ഏറ്റെടുത്തു. സെഡ് പ്ലസ് കാറ്റഗറി സുരക്ഷയാണ് ഗവർണർക്ക് അനുവദിച്ചത്.